കഠിനമായ ചുടില്‍ വലഞ്ഞു ജപ്പാനിലെ ജനങ്ങള്‍; അഞ്ചു വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില... രണ്ടാഴ്ചക്കുള്ളിൽ മരിച്ചത് മുപ്പത് പേർ
കഠിനമായ ചുടില്‍ വലഞ്ഞു ജപ്പാനിലെ ജനങ്ങള്‍. അഞ്ചു വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. രണ്ടാഴ്ചക്കുള്ളിൽ മരിച്ചത് മുപ്പത് പേർ. ആയിരത്തിലധികം ആളുകള്‍ ആശുപത്രിയില്‍.
40.7 ഡിഗ്രി സെല്‍ഷ്യസാണ് ഒടുവില്‍ രേഖപ്പെടുത്തിയ താപനില. 5 വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയാണിത്. ക്യോട്ടോ സിറ്റിയില്‍ 7 ദിവസമായി താപനില 38 ഡിഗ്ര സെല്‍ഷ്യസില്‍ തുടരുകയാണ്. ചൂട് കാലത്തെ ക്ഷീണം തടയാന്‍ ആവശ്യമായ വെള്ളം കുടിക്കാന്‍ ജനങ്ങളോട് കാലാവസ്ഥ വ്യതിയാന കേന്ദ്രവും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജപ്പാനില്‍ വെള്ളപൊക്കം വന്‍ നാശം വിതച്ചതിന് പിന്നാലെയാണ് ഉഷണ തരംഗം രൂക്ഷമാവുന്നത്.
ചരിത്രത്തിലാദ്യമായാണ് തപനില യാതൊരു വ്യതിയാനവുമില്ലതെ ഒരേ അളവില്‍ തുടരുന്നത്. ചൊവ്വാഴ്ച ഐച്ചി പ്രവിശ്യയില്‍ ആറുവയസുകാരന്‍ സ്കൂളില്‍ കുഴഞ്ഞു വീണു മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചൂടിന്റെ ആഘാതം തടയാന്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുക്കാന്‍ സ്ക്കൂളുകള്‍ക്ക് ജപ്പാന്‍ വിദ്യാഭ്യാസ മന്ത്രലയം നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha