നായ് കുരച്ചാലും പരേഡ് മുന്നോട്ടു പോയിക്കൊണ്ടേയിരിക്കും; ട്രംപിന്റെ ഭീഷണിക്ക് റിയോങ് ഹോയുടെ മറുപടി
വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഐക്യരാഷ്ട്രസംഘടനാ പൊതുസഭയിലെ പ്രസംഗത്തിൽ ആണവ–ആയുധ പരീക്ഷണങ്ങൾ നിർത്തിയില്ലെങ്കിൽ ഉത്തര കൊറിയയെ പൂർണമായും തകർത്തുകളയുമെന്നു ട്രംപ് പറഞ്ഞിരുന്നു.
ഇതിനു മറുപടിയുമായി ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി രംഗത്തെത്തിയിരുന്നു. ട്രംപിന്റെ പ്രസംഗം അജ്ഞതയും ഭീഷണിയും നിറഞ്ഞതാണെന്നും ഇറാൻ ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും ആണവ ഉടമ്പടി റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണി വിലപ്പോകില്ലെന്നും യുഎൻ പൊതുസഭയിൽ പ്രസംഗിക്കവെ റുഹാനി പറഞ്ഞിരുന്നു. തങ്ങളുടെ ഭരണകൂടത്തെ തകർക്കുമെന്ന യു.എസ് പ്രസിഡൻറ്ഡോണള്ഡ് ട്രംപിന്റെ ഭീഷണി പട്ടി കുരക്കുന്നതിനു തുല്യമാണെന്ന് ഉത്തര കൊറിയൻ വിദേശകാര്യമന്ത്രി.
പട്ടി കുരക്കുന്നതു പോലെ ആക്രോശിച്ചാൽ ഞങ്ങളെ ഭയപ്പെടുത്താമെന്നാണ് ട്രംപിന്റെ വിചാരം. എന്നാൽ, പട്ടികളുടെ സ്വപ്നം മാത്രമാണത്. നായ് കുരച്ചാലും പരേഡ് മുന്നോട്ടു പോയിക്കൊണ്ടേയിരിക്കും എന്ന കൊറിയൻ ഉപമയും റിയോങ് ഹോ ഉദ്ധരിച്ചു. യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാനെത്തിയ റിയോങ്ഹോ മാധ്യമപ്രവര്‍ത്തകരോടാണ് ഇങ്ങനെ പ്രതികരിച്ചത്.
അതിനുപിന്നാലെ കിം ജോങ് ഉന്നിനെ റോക്കറ്റ്മാൻ എന്ന് കളിയാക്കി ട്രംപ് ട്വീറ്റ് ചെയ്യുകയും ചെയ്തു. ആത്മഹത്യ തീരുമാനവുമായി നടക്കുന്ന റോക്കറ്റ്മാൻ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ യു.എസ് പ്രസിഡൻറിന്റെ ഉപദേശകരോട് തനിക്ക് സഹതാപം തോന്നുന്നുവെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha