ഷെറിന്‍ മാത്യൂസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ വഴിത്തിരിവ് ; നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന
അമേരിക്കയിലെ ഡാലസില്‍ മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിനെ കാണാതായ സംഭവത്തില്‍ പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന. ഷെറിന്റെ വീടിന് ഒന്നര കിലോമീറ്റര്‍ അകലെ പുല്‍മേട്ടില്‍ നടന്ന തിരച്ചിലില്‍ ലഭിച്ച വസ്തുക്കള്‍ സംഭവവുമായി ബന്ധമുള്ളതാകാമെന്നാണ് പൊലീസ് പറയുന്നത്.
ഇതിനിടെ ഷെറിന്റെ പൗരത്വമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ യു.എസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് വിദേശകാര്യമന്ത്രി മന്ത്രി സുഷമ സ്വരാജിന്റെ നിര്‍ദേശം നല്‍കി. ഷെറിന്റെ വീട്ടില്‍ നിന്ന് ഒരു മൈല്‍ അകലെയുള്ള റിച്ച്‌ലാന്‍ഡ് കോളജിനു സമീപത്തുള്ള പ്രദേശത്ത്, ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെയായിരുന്നു തിരച്ചില്‍.
തിരച്ചിലിടയ്ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്ന മരക്കൂട്ടങ്ങള്‍ക്കിടയിലെത്തിയ അന്വേഷണസംഘം ഇവയ്ക്കിടയില്‍ നിന്ന് ചില വസ്തുക്കള്‍ ശേഖരിച്ചു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് ഷെറിന്‍ മാത്യുവിനെ അച്ഛന്‍ വെസ്ലി മാത്യു വീടിനു സമീപത്തെ മരച്ചുവട്ടില്‍ ഒറ്റയ്ക്ക് നിര്‍ത്തി ശിക്ഷിച്ചത്.
കേരളത്തിലെ ഒരു അനാഥാലയത്തില്‍ നിന്ന് രണ്ടുവര്‍ഷം മുമ്ബാണ് ഷെറിനെ ദമ്ബതികള്‍ ദത്തെടുത്തത്. ഹുസ്റ്റണിലെ മലയാളികള്‍ ഉള്‍പ്പടെയാണ് കുട്ടിക്കായി തിരച്ചില്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha