ക്രൂര ബലാത്സംഗങ്ങൾ വിനോദമാക്കി സൈനിക ഉദ്യോഗസ്ഥർ. മൃഗീയ അനുഭവങ്ങളോടെ ഉത്തര കൊറിയയിൽ സൈന്യത്തിലെ സ്ത്രീകൾ.
ഉത്തര കൊറിയയിൽ സൈന്യത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കുണ്ടാവുന്ന മൃഗീയ അനുഭവങ്ങൾ ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. മിക്കപ്പോഴും ക്രൂര ബലാത്സംഗങ്ങൾ നേരിടേണ്ടി വരുന്ന അവരുടെ ജീവിതം തികച്ചും ദുരിതപൂർണം. ശുചിത്വമില്ലായ്മയും ജോലി ഭാരവും നിമിത്തം വളരെ നേരത്തെ ആർത്തവം നിലക്കുന്നു. ഉപയോഗിച്ച സാനിറ്ററി നാപ്കിനുകൾ വീണ്ടും ഉപയോഗിക്കേണ്ടി വരുന്നു.
സ്ത്രീ കാമാൻഡോസിന്റെ ക്യാമ്പിൽ താമസിക്കുന്ന കമാൻഡർ അവരെ തുടർച്ചയായി ബലാത്സംഗം ചെയ്യുക പതിവെന്ന് സൈന്യത്തിൽ നിന്ന് രക്ഷപെട്ട ലീ സൊ യെവൻ പറയുന്നു.
തുടർച്ചയായ പരിശീലനം, ആഹാരക്കുറവ് തുടങ്ങി പ്രതിസന്ധികളിൽ പെട്ട ജീവിതം. തുടർച്ചയായ പരിശീലനം ആറു മാസമാകുമ്പോഴേക്ക് മിക്കവരുടെയും ആർത്തവം നിലക്കുന്നു. ഒരുതരത്തിൽ ഇത് വലിയൊരശ്വസ്വമായി അവർ കാണുന്നു. തണുത്ത കാലാവസ്ഥയിൽ കുളിക്കാൻ ചൂടുവെള്ളമില്ല. ഹോസിലൂടെ വരുന്ന വെള്ളത്തിൽ തവളയും പാമ്പുമൊക്കെ ധാരാളം.
ഉത്തര കൊറിയൻ പെൺകുട്ടികളുടെ ഏഴു വർഷത്തെ സൈനിക സേവനം നിർബന്ധമാക്കിയിരിക്കുകയാണ് കിംഗ് ജോംഗ്. 18 വയസ്സ് പൂർത്തിയാവുന്നത് മുതൽ പെൺകുട്ടികൾ സൈനിക സേവനത്തിനെത്തണം. അടുത്ത രണ്ടു വർഷത്തിനുള്ളിൽ 18 നും 25 നും ഇടയിലുള്ളവർ സൈന്യത്തിൽ നിറയും. സ്പോർട്സിലും സംഗീതത്തിലും മികവ് പുലർത്തുന്ന ഗിഫ്റ്റഡ് ടാലെന്റ്സ് നു മാത്രമാണ് ഇതിൽ നിന്ന് മാറി നില്ക്കാൻ കഴിയുക.
https://www.facebook.com/Malayalivartha