'അമേരിക്കയിലും സ്ത്രീകൾക്ക് രക്ഷയില്ല ';യുഎസില്‍ 60 ശതമാനം സ്ത്രീകളും ലൈംഗികപീഡനത്തിന് ഇരയാകുന്നതായി ഞെട്ടിക്കുന്ന സര്‍വേ റിപ്പോർട്ട് പുറത്ത്
യുഎസില്‍ സ്ത്രീകള്‍ക്കു നേരെയുള്ള പീഡനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. യുഎസ് സ്ത്രീകളില്‍ 60 ശതമാനം പേരും ലൈംഗികാതിക്രമങ്ങള്‍ നേരിട്ടിരുന്നുവെന്ന് ദേശീയ സര്‍വേ വെളിപ്പെടുത്തി. ക്വിന്നിപിയാക് സര്‍വകലാശാലയാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്.
വിനോദം, സഞ്ചാരം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ തുടര്‍ച്ചയായി പീഡനക്കേസുകള്‍ വാര്‍ത്തയാകുമ്ബോഴാണ് ഇത്തരത്തില്‍ ഒരു സര്‍വേഫലം പുറത്തുവരുന്നത്. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും പീഡനത്തിന് ഇരയായിട്ടുണ്ട്. ഇതില്‍ 60 ശതമാനവും തൊഴിലിടത്തിലാണു സംഭവിച്ചത്. സ്ത്രീകളില്‍ 69 ശതമാനത്തിനു ജോലിസ്ഥലത്തും 43 ശതമാനത്തിനു സാമൂഹിക ഇടപെടലുകള്‍ക്കിടയിലും 45 ശതമാനത്തിനു തെരുവിലും 14 ശതമാനത്തിന് വീടുകളിലുമാണു പീഡനം നേരിട്ടത്.
https://www.facebook.com/Malayalivartha