വിവാഹത്തിന് മുമ്പ് തന്നെ അവിഹിതതിലൂടെ ഗർഭം ധരിച്ചു; പ്രസവിച്ചയുടൻ പിഞ്ചുകുഞ്ഞിനെ വായില്‍ തുണി തിരുകി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിചവറുകൂനയിൽ തള്ളി പെറ്റമ്മയുടെ കൊടും ക്രൂരത
അവിഹിത ഗർഭം ധരിച്ചു പ്രസവിച്ച കുഞ്ഞിനെ നിമിഷങ്ങൾക്കകം ചവറുകൂനയിൽ തള്ളിയ ഇന്ത്യൻ അമേരിക്കൻ യുവതിക്ക് ന്യുയോർക്ക് സ്റ്റേറ്റ് സുപ്രീം കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. പ്രസവിച്ച വിവരം വീട്ടുകാർ അറിയുമെന്ന ഭയമാണ് ഈ ക്രൂരകൃത്യം ചെയ്യുവാൻ പ്രേരിപ്പിച്ചതെന്ന് നൗഷീൻ റഹ്മാൻ (30) കോടതിയിൽ സമ്മതിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 16 നാണ് സംഭവം. അവിവാഹിതയായ 32 വയസുള്ള ഇന്ത്യൻ അമേരിക്കൻ യുവതിയാണ് ഈ ക്രൂരത കാണിച്ചത്.
സ്‌പോണ്‍സറുടെ സഹോദരിയുടെ അല്‍ ഖാസിസിലുള്ള ഫ്‌ലാറ്റില്‍ വെച്ചാണ് സംഭവം നടന്നത്. ശുചിമുറിയില്‍ പ്രസവിച്ച യുവതി കുഞ്ഞിന്റെ വായില്‍ തുണി തിരുകിയാണ് ശ്വാസം മുട്ടി കൊലപ്പെടുത്തിയത്. സംഭവ ദിവസം ഒരു മണിയോടെ യുവതിയെ അസ്വസ്ഥമായ സാഹചര്യത്തില്‍ യുവതിയെ കണ്ടുവെന്ന സ്‌പോണ്‍സറുടെ സഹോദരിയും, എയര്‍ ഹോസ്റ്റസുമായ മുപ്പത്തിയാറുകാരിയുടെ മൊഴിയാണ് യുവതിയെ കുടുക്കിയത്.
അന്നേ ദിവസം യുവതിയോട് കാര്യം തിരക്കിയപ്പോള്‍ ആര്‍ത്തവ സംബന്ധമായ ബുദ്ധിമുട്ടാണെന്ന് ആയിരുന്നു യുവതി മറുപടി പറഞ്ഞത്. തുടര്‍ന്ന് യുവതി ശുചിമുറിയില്‍ കയറി, ഏകദേശം രണ്ടു മണിക്കൂറിനു ശേഷമാണ് പുറത്തിറങ്ങിയത്. വാതിലില്‍ മുട്ടിയിട്ടും തുറന്നില്ല. പിന്നാലെ പുറത്തിറങ്ങിയപ്പോള്‍ യുവതിയുടെ കയ്യില്‍ ഒരു പ്ലാസ്റ്റിക് ബാഗ് ഉണ്ടായിരുന്നുവെന്നും അടുക്കളയുടെ വാതിലിന് സമീപം അത് വച്ചു കസേരയില്‍ ഇരിക്കുകയും ചെയ്തുവെന്നും മൊഴി നല്‍കിയിരുന്നു.
ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞുവെങ്കിലും യുവതി അതു സമ്മതിക്കാതെ ഇരുന്നുവെന്നും ഒടുവില്‍ സ്ഥിതി വഷളായതോടെയാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് യുവതി പ്രസവിച്ചുവെന്നും അതിനാലാണ് രക്തം വരുന്നതെന്നും ഡോക്ടര്‍ പറഞ്ഞത്. നിയമാനുസൃതമല്ലാതെ പ്രസവം നടന്ന കാര്യം ആശുപത്രി അധികൃതര്‍ ആണ് പോലീസിനെ അറിയിച്ചത്. ഫോറന്‍സിക് പരിശോധനയില്‍ ജനിച്ച കുഞ്ഞ് ആരോഗ്യവാന്‍ ആയിരുന്നുവെന്നും ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും വ്യക്തമായിരുന്നു.
https://www.facebook.com/Malayalivartha