സങ്കേതിക വിദ്യ മരണത്തെയും കീഴടക്കും; ഇനി 10 വർഷങ്ങൾ കൂടി ; കാത്തിരിക്കുന്നത് 350 ലേറെ മൃതദേഹങ്ങൾ
ശാസ്ത്രം അനുദിനം വളരുകയാണ്. മരിച്ചവരെ പുനര്‍ജീവിപ്പിക്കുന്ന കഥകളൊക്കെ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുനര്‍ജീവിപ്പിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ ലോകത്ത് ഒട്ടേറെ ജീവനുകളാണ് ഇത്തരത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള സംവിധാനം പത്തുവര്‍ഷത്തിനകം തയാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊടും തണുപ്പില്‍ ശരീരകോശങ്ങള്‍ക്ക് കേടുവരാതെ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കാമെന്ന് വിശ്വസിക്കുന്നവര്‍ ഒട്ടേറെയുണ്ട്. ഇവര്‍ കൂട്ടുപിടിക്കുന്നത് ക്രയോജനിക്സ് എന്ന സാങ്കേതികതയെയാണ്. ഇത്തരത്തില്‍ പുനര്‍ജ്ജീവനത്തിനായി സൂക്ഷിച്ചിരിക്കുന്നത് 350 ലേറെ മൃതദേഹങ്ങളാണ്.
മരിച്ച് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം മൃതദേഹം ശീതീകരിക്കാന്‍ തുടങ്ങും. അമേരിക്ക, റഷ്യ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലായി മൂന്ന് കമ്പനികളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. മിഷിഗണ്‍ ആസ്ഥാനമായുള്ള ക്രയോനിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനാണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. തങ്ങള്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങള്‍ക്ക് 10 വര്‍ഷത്തിനകം ജീവന്‍ നല്‍കുമെന്നാണ് ഡെന്നിസ് കൊവാല്‍സ്കി എന്ന വിദഗ്ധന്‍ നല്‍കുന്ന അറിയിപ്പ്.
ക്രയോനിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രം 2000 പേരാണ് മരണശേഷം മൃതദേഹം പുനര്‍ജീവിപ്പിക്കാനായി പണമടച്ചിരിക്കുന്നത്.
ഏകദേശം 1.3 കോടി രൂപയാണ് ഇതിന്റെ ചിലവ്. ഈ സംവിധാനത്തെ ഒട്ടേറെ പേര്‍ എതിര്‍ക്കുന്നുണ്ടെങ്കിലും പ്രതീക്ഷയോടെയാണ് വിദഗ്ധര്‍ ഇതിനെ കാണുന്നത്.
ക്രയോജനിക്സ്, ക്രയോനിക്സ്, ക്രയോപ്രിസര്‍വേഷന്‍ എന്നും അറിയപ്പെടുന്ന ഈ സാങ്കേതിക വിസ്മയം ഏറെ സൂക്ഷമായാണ് നടപ്പിലാക്കേണ്ടതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha