ലഗ്ഗേജിൽ അഭികഭാരത്തിന് പിഴ ചുമത്താതിരിക്കാൻ യാത്രക്കാരൻ ചെയ്തത് ഇങ്ങനെ...
അമിത ബുദ്ധിയും ദോഷം ചെയ്യും എന്നതിന് ഉദാഹരണമാണ് റെയാന്‍ കാര്‍ണി വില്യംസ് എന്ന യുവാവിന്റെ അനുഭവം. ഐസ് ലാന്‍ഡില്‍ നിന്നും ലണ്ടനിലേക്ക് പറക്കാനൊരുങ്ങുകയായിരുന്നു റെയാന്‍. യാത്രയ്ക്കായി ലഗ്ഗേജ് തയ്യാറാക്കി കഴിഞ്ഞപ്പോൾ ഭാരം കൂടുതൽ. പിഴ നല്കേണ്ടിവരുമെന്നു കരുതി ചെയ്ത പ്രവർത്തി ഇയാൾക്ക് തന്നെ തിരിച്ചടിയാകുകയായിരുന്നു.
പിഴ ഒഴിവാക്കാൻ റെയാന്‍ ബാഗില്‍ അടുക്കി വെച്ചിരുന്ന വസ്ത്രങ്ങള്‍ മുഴുവനും ഒന്നിച്ച് ധരിക്കുകയായിരുന്നു. പത്ത് ജോഡി പാന്റ്‌സും ഷര്‍ട്ടുമാണ് റെയാന്‍ മേര്‍ക്കുമേല്‍ ധരിച്ചത്. റെയാന്‍ ബോര്‍ഡിങ് പാസ് നല്‍കാന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് അധികൃതര്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസം ഐസ്ലാന്‍ഡിലെ കെഫനുവിക് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം നടന്നത്. അധികമായി ധരിച്ചിരിക്കുന്ന മുഴുവന്‍ വസ്ത്രങ്ങളും അഴിച്ചുമാറ്റാതെ ബോര്‍ഡിങ് പാസ് അനുവദിക്കില്ലെന്ന് എയര്‍വേയ്‌സ് അധികൃതർ പറഞ്ഞു.
എനിക്ക് എന്തുകൊണ്ട് ഇഷ്ടമുള്ളത്രയും വസ്ത്രങ്ങള്‍ ധരിച്ചൂകൂടാ എന്നൊക്കെ റെയാന്‍ തര്‍ക്കിച്ചുനോക്കിയെങ്കിലും അധികൃതരുടെ നിലപാടിൽ മാറ്റമുണ്ടായില്ല. ഒടുവില്‍ അധികമായി ധരിച്ച വസ്ത്രം മുഴുവന്‍ താന്‍ ബാഗില്‍ വെക്കുകയാണെങ്കില്‍ അധിക ലഗ്ഗേജിന് 125 ഡോളര്‍ പിഴ നല്‍കേണ്ടി വരുമെന്നും അത്രയും തുക തന്റെ കയ്യിലില്ലെന്നും റെയാന്‍ അപേക്ഷിച്ചു. എങ്കിലും എയര്‍വേയ്‌സ് അധികൃതര്‍ തങ്ങളുടെ തീരുമാനത്തിൽനിന്നും പിന്മാറാൻ തയ്യാറായില്ല. അധികൃതർ കയ്യൊഴിഞ്ഞതോടെ യാത്ര ഉപേക്ഷിച്ച റെയാന്‍ അടുത്ത ദിവസം ഈസി ജെറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചു. അവരും ടിക്കറ്റ് നിഷേധിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha