സ്റ്റാച്യു ഓഫ് ലിബേര്‍ട്ടി തകര്‍ക്കാന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്
അമേരിക്കയുടെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി തകര്‍ക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പദ്ധതിയിട്ടിരുന്നു. കുക്കര്‍ ബോംബ് ഉപയോഗിച്ച് നശിപ്പിക്കുവാനാണ് പദ്ധതിയിട്ടിരുന്നത്. പദ്ധതി ആസൂത്രണം ചെയ്തിനു പിന്നിൽ രണ്ട് അമേരിക്കന്‍ പൗരന്മാർക്ക് പങ്കുള്ളതായി റിപ്പോർട്ട്. പദ്ധതിയുടെ സൂത്രധാരനെ കസ്റ്റഡിയിലെടുത്തു.
യുഎസിലെ വിവിധ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് മുന്തീര്‍ ഒമര്‍ സലേ, ഫരീദ് മുമുനി എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് സ്റ്റാച്യു ഓഫ് ലിബേര്‍ട്ടി തകര്‍ക്കാന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായുള്ള നിർണായക വിവരങ്ങൾ അറിയാൻ കഴിഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയിലടക്കം ന്യൂയോര്‍ക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഷര്‍ കുക്കര്‍ ബോംബ് സ്ഫോടനം നടത്താന്‍ ഐഎസ് പദ്ധതിയിട്ടിരുന്നത്. ടൈംസ്ക്വയറിലും ആക്രമണം നടത്താന്‍ പദ്ധതിയിട്ടു. 2015ലെ ബോസ്റ്റണ്‍ മാരത്തണ്‍ ആക്രമണത്തിന്റെ മാതൃകയില്‍ ഇവ നടത്താനാണ് തീരുമാനിച്ചത്. ബ്രിട്ടീഷ് ഐഎസ് ഭീകരന്‍ ജുനെയ്ദ് ഹുസൈനാണ് ഇതിനുള്ള നിര്‍ദ്ദേശം നല്‍കിയത് എന്നാണ് വെളിപ്പെടുത്തൽ.
https://www.facebook.com/Malayalivartha