പവർ ബാങ്കുകൾക്ക് പിന്നാലെ ലാപ്ടോപ്പുകൾക്കും ഫോണുകൾക്കും നിരോധനം; ബാറ്ററികളുള്ള വസ്തുക്കള്‍ ആവശ്യത്തില്‍ക്കൂടുതല്‍ കയ്യിൽ കരുതരുത്
പവർ ബാങ്കുകളുടെ പൂർണ്ണ നിരോധത്തിന് പിന്നാലെ ലാപ്ടോപ്പുകൾക്കും ഫോണുകൾക്കും നിരോധനം ഏർപ്പിടുത്തിയേക്കും എന്നതാണ് പുതിയ റിപ്പോർട്ടുകൾ. നിലവിൽ ഒട്ടു മിക്ക വിമാന കമ്പനികളും ഫോണുകളും ലാപ്ടോപ്പുകളും ഹാന്‍ഡ് ലഗേജില്‍ കൊണ്ടുപോകാന്‍ നിർദ്ദേശിക്കുന്നുണ്ട്. സമീപഭാവിയില്‍ത്തന്നെ അത് നിയമമായി നടപ്പിലായേക്കുമെന്നാണ് സൂചന.
കാര്‍ഗോയില്‍ ഉള്ള വസ്തുക്കള്‍ക്ക് തീപിടിച്ചാല്‍ അത് നിയന്ത്രിക്കുന്നത് ദുഷ്കരമാണെന്നതിനാലാണ് പവര്‍ബാങ്കുകള്‍ പോലുള്ളവ ചെക്കിന്‍ ലഗേജില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഇപ്പോള്‍ അനുവദിക്കാത്തത്. എന്നാല്‍, ലാപ്ടോപ്പുകള്‍ക്കോ മൊബൈല്‍ ഫോണുകള്‍ക്കോ നിലവില്‍ ഈ നിയന്ത്രണമില്ല. പേഴ്സണ്‍ ഇലക്‌ട്രോണിക് ഡിവൈസു(പിഇഡി)കള്‍ക്ക് തീപിടിച്ചാല്‍ത്തന്നെ കാബിനിലാണെങ്കില്‍ അത് നിയന്ത്രണവിധേയമാക്കാനാകും. അതുകൊണ്ട് ഇത്തരം വസ്തുക്കളെല്ലാം ഹാന്‍ഡ് ലഗേജില്‍ കൊണ്ടുപോകാനാകും എന്നാണ് കമ്പനികള്‍ നിര്‍ദ്ദേശിക്കുന്നത്.
ബാറ്ററി പൊട്ടിത്തെറിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് ചെക്കിന്‍ ലഗേജുകളില്‍ പവര്‍ ബാങ്കുകള്‍ വിമാനക്കമ്പനികൾ പൂർണ്ണമായും നിരോധിച്ചത്. ബാറ്ററികളുള്ള വസ്തുക്കള്‍ ആവശ്യത്തില്‍ക്കൂടുതല്‍ കയ്യിൽ കരുതുന്നത് സംശയത്തിനിടയാക്കും. ആയതിനാൽ അത് തടയാന്‍ ചിലപ്പോള്‍ സുരക്ഷാവിഭാഗം ശ്രമിക്കും ഒരു പക്ഷെ യാത്ര തന്നെ മുടങ്ങുകയുമാവാം.
പവര്‍ബാങ്കുകളൊഴികയുള്ള പി.ഇ.ഡികള്‍ ചെക്കിന്‍ ബാഗില്‍ കൊണ്ടുപോകുന്നത് സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ഇതുവരെ നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. ലാപ്ടോപ്പുകള്‍ പോലെ വലിയ പിഇഡികള്‍ ചെക്കിന്‍ ബാഗില്‍ അനുവദിക്കണോ എന്നത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ പരിശോധിച്ചുവരികയാണ്. അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ ഇതുസംബന്ധിച്ച് അവര്‍ നടത്തിയ പരിശോധനാ ഫലങ്ങള്‍ ഐക്യരാഷ്ട്രസഭാ സമിതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha