' തടിച്ചിയല്ലാത്തതിനാൽ ' ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചു; 38 കാരി ഭാരം കുറച്ചത് 51 കിലോ
കഷ്ടപ്പെട്ട് വര്‍ക്കൗട്ട് ചെയ്തും ഭക്ഷണം നിയന്ത്രിച്ചും തടി കുറച്ച എയ്ഞ്ചല ക്രിക്ക്മോര്‍ എന്ന 38-കാരിയുടെ ജീവിതത്തില്‍ സംഭവിച്ചത് ആരെയും അമ്പരപ്പിക്കുന്ന സംഭവമാണ്. മാസങ്ങളോളം അധ്വാനിച്ച് തടി കുറച്ചപ്പോള്‍, തടിച്ചിയെയാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറഞ്ഞ് ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചു.
മെലിഞ്ഞ് കൂടുതല്‍ സുന്ദരിയാകുംതോറും എയ്ഞ്ചലയുടെ ദാമ്പത്യം കൂടുതല്‍ അകലുകയായിരുന്നു. ഭാര്യയുടെ പുതിയ രൂപം അംഗീകരിക്കാനാകാതെ, ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചുപോവുകയായിരുന്നു. 82 കിലോയിലേറെ ശരീരഭാരം ഉണ്ടായിരുന്ന എയ്ഞ്ചല വര്‍ക്കൗട്ടിലൂടെയും ഡയറ്റിങ്ങിലൂടെയും 51 കിലോയോളം കുറച്ച് സ്ലിം ബ്യൂട്ടിയായപ്പോഴാണ് ഭര്‍ത്താവിന് രൂപം ഇഷ്ടപ്പെടാതെവന്നത്.
ഒൻപതു വര്‍ഷം നീണ്ട ദാമ്പത്യം പിരിയേണ്ടിവന്നെങ്കിലും എയ്ഞ്ചല നിരാശയായില്ല. പേഴ്സണല്‍ ട്രെയ്നറായി മറ്റുള്ളവരെ പരിശീലിപ്പിക്കാന്‍ തുടങ്ങിയ അവര്‍, വര്‍ക്കൗട്ട് ചെയ്യാനെത്തിയ ഒരാളെ പ്രണയിച്ച് വീണ്ടും വിവാഹത്തിനൊരുങ്ങുകയാണ്. അമേരിക്കയിലെ ടെനറിഫിലായിരുന്ന മാര്‍ക്ക് ബ്രി്ട്ടനിലെത്തി ഒരാഴ്ചയ്ക്കം ഇരുവരും ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്തു. പ്രണയവും ഒരുമിച്ച് താമസവും തുടങ്ങിയതോടെ, തന്റെ ഫിറ്റ്നെസ് പഴയതുപോലെ നിലനിര്‍ത്താനാകുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ എയ്ഞ്ചല.
ഫിറ്റ്നെസ് നിലനിര്‍ത്തണമെങ്കില്‍ തനിച്ചുള്ള ജീവിതമാണ് എല്ലായ്പ്പോഴും നല്ലതെന്ന് അവര്‍ പറയുന്നു. എന്നാല്‍, എയ്ഞ്ചലയുടെ നിര്‍ബന്ധപ്രകാരം വര്‍ക്കൗട്ട് ചെയ്തുതുടങ്ങിയ മാര്‍ക്ക് ഇപ്പോള്‍ ഫിറ്റ്നെസ് ഭ്രമത്തിലാണെന്നും തന്റെ ജീവിതശൈലി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറയുന്നു. പരിശീലനം തുടങ്ങിയശേഷം മാര്‍ക്കിനും ഇപ്പോള്‍ തടി കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ആറരക്കിലോയോളം മാര്‍ക്കിന്റെ ശരീരഭാരം കുറഞ്ഞു.
https://www.facebook.com/Malayalivartha