പോൺ നായികമാരുടെ ആത്‍മഹത്യ തുടർക്കഥയാകുന്നു; ദുരൂഹത വിട്ടു മാറാതെ അഞ്ചാമത്തെ പോൺ നായികയും
നമ്മളിൽ ചിലരെങ്കിലും കരുതിയിട്ടിട്ടുണ്ടാവാം പോണ്‍സിനിമകളിലെ നായികമാരാണ് ഏറ്റവും കൂടുതൽ ജീവിതം ആസ്വദിക്കുന്നതെന്നു എന്നാൽ സത്യാവസ്ഥ അങ്ങനെയല്ല എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള ധാരണ തെറ്റാണെന്ന് തെളിയിക്കുകയാണ് മരണത്തെ സ്വയം വരിച്ചതിലൂടെ പോൺ നായിക ഒലിവിയ ലുവ എന്ന 23-കാരി.
ഒലീവിയ കുറച്ചുകാലമായി വെസ്റ്റ് ഹോളവുഡിലെ പുനധിവാസ കേന്ദ്രത്തിലായിരുന്നു. മരുന്നുകളും മദ്യവും ചേര്‍ത്ത് അമിതഡോസില്‍ അകത്താക്കിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഒലീവിയ വോൾട്ടയർ എന്ന് സ്ക്രീനില്‍ അറിയപ്പെട്ടിരുന്ന ഒലീവിയ, മദ്യത്തിനും മയക്കുമരുന്നിനും അടിമയായതോടെയാണ് പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. കടുത്ത നിയന്ത്രണങ്ങളുള്ള ഇവിടേക്ക് എങ്ങനെ മദ്യം എത്തിയെന്ന കാര്യം ഇനിയും അജ്ഞാതമാണ്. പോണ്‍ ഇന്‍ഡസ്ട്രിയിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എക്സ്ബിസ് എന്ന വാര്‍ത്താ ഏജന്‍സിയാണ് ഒലീവിയയുടെ മരണം സ്ഥിരീകരിച്ചത്.
പോണ്‍സിനിമകളില്‍ തകര്‍ത്തഭിനയിക്കുന്ന പലരും പിന്നീട് കടുത്ത ജീവിതനൈരാശ്യത്തില്‍പ്പെടുന്നുവെന്ന യാഥാര്‍ഥ്യത്തിന് അടിവരയിടുന്നതാണ് ഒലീവിയയുടെ മരണവും. അമേരിക്കയിലും കാനഡയിലുമായി ആറുമാസത്തിനിടെ ജീവനൊടുക്കുന്ന അഞ്ചാമത്തെ പോണ്‍ നായികയാണ് ഒലീവിയ.
ഒലീവിയ അംഗമായ എല്‍.എ. ഡയറക്‌ട് മോഡല്‍സില്‍ അംഗമായിരുന്ന ഒലീവിയ നോവയെന്ന നായികയും ഈ മാസം ഒൻപതിന് ജീവനൊടുക്കിയിരുന്നു. 12 മത്തെ വയസ്സില്‍ മോഡലിംഗ് രംഗത്ത് അരങ്ങേറ്റം കുറിച്ച നോവ പോണ്‍ സിനിമാ മേഖലയിലേക്ക് കാലെടുത്ത് വെക്കുന്നത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്. കാമുകനുമായുള്ള വേര്‍പിരിയലിന് ശേഷമാണ് നോവ നീല ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടന്ന് വന്നത്. നോവയുടെ മരണം വലിയ ഞെട്ടലാണ് പോണ്‍ മേഖലയില്‍ ഉണ്ടാക്കിയത്.
സമീപകാലത്തെ മരണങ്ങളിലാദ്യത്തേത് 35-കാരിയായ ഷൈല സ്റ്റൈലേസിന്റേതാണ്. നവംബര്‍ ഒൻപതിന് കാല്‍ഗരിയിലെ വീട്ടില്‍ ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചത്. പത്തുവര്‍ഷത്തോളം നീലച്ചിത്രങ്ങളില്‍ അഭിനയിച്ച അവര്‍ 2016-ല്‍ ഈ രംഗം വിട്ടിരുന്നു.
ഡിസംബറില്‍ 23-കാരിയായ ഓഗസ്റ്റ് ആംസ് കാലിഫോര്‍ണിയയിലെ വീട്ടില്‍ തൂങ്ങിമരിച്ചു. ഇതിന് ദിവസങ്ങള്‍ക്കുശേഷം മരുന്ന് അമിതമായി കഴിച്ച് 31-കാരിയായ യൂരിസാന്‍ ബെല്‍ട്രാനും മരണത്തെ പുല്‍കി.
തുടർച്ചയായുള്ള പോൺ നായികമാരുടെ വേർപിരിയൽ പോൺ മേഖല കടുത്ത ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha