കല്യാണമുറപ്പിച്ച വരനും വധുവിനും പൊതുസ്ഥലത്ത് 20 ചാട്ടവാറടി; കാരണം കേട്ടാൽ ഏവരും ഒന്നമ്പരക്കും
കല്യാണം ഉറപ്പിച്ചാൽ എന്തിനും ഉള്ള അനുവാദം ആയെന്നാണ് ചിലരുടെ വിശ്വാസം എന്നാൽ ഇന്തോനേഷ്യയിൽ സംഭവിച്ചതെതെന്നു കേട്ടാൽ ഏവരും ഒന്ന് വാ പൊളിച്ചു പോകും. ആണും പെണ്ണും അടുത്തടുത്ത് ഇരുന്നതിന്റെ പേരില്‍ പൊതുസ്ഥലത്ത് ചാട്ടവാറടി നല്‍കി ഞെട്ടിച്ചിരിക്കുകയാണ് യാഥാസ്ഥിതിക പ്രവിശ്യയായ അസെയിലെ ശരിയത്ത് നിയമാവിധി.
സ്ത്രീക്കും, വിവാഹം കഴിക്കാന്‍ ഒരുങ്ങിയ പുരുഷനും പൊതുസ്ഥലത്ത് വെച്ച് 20 ചാട്ടവാറടികളാണ് നല്‍കിയത്. വധൂവരന്‍മാര്‍ വിവാഹത്തിന് മുന്‍പ് വളരെ അടുത്തിരുന്നു എന്നതാണ് ഇവര്‍ ചെയ്തുപോയ കുറ്റം. ശരിയത്ത് നിയമപ്രകാരമായിരുന്നു ശിക്ഷ. 2001 മുതല്‍ അസെ പ്രവിശ്യ ശരിയത്ത് നിയമങ്ങള്‍ നടപ്പാക്കിയിരുന്നു.
ആണും പെണ്ണും വിവാഹത്തിന് മുന്‍പ് അടുത്തിരുന്നാല്‍ അത് വിവാഹപൂര്‍വ്വ ലൈംഗികതയ്ക്ക് തുല്യമാണെന്നാണ് ശരിയത്ത് പറയുന്നത്. ഒരു പള്ളിക്ക് പുറത്ത് കെട്ടിയുണ്ടാക്കിയ സ്റ്റേജില്‍ ജനക്കൂട്ടം നോക്കിനില്‍ക്കെയായിരുന്നു ഇവര്‍ക്ക് ചാട്ടവാറടി നല്‍കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha