ഇവർ പിശാചിന്റെ സന്തതി ! ; ചോരക്കണ്ണുള്ള വിചിത്ര മീനുകൾ നിഗൂഢതയായി മാറുന്നു
മനുഷ്യർ കണ്ടെത്തിയിട്ടില്ലാത്ത പല തരത്തിലുള്ള ജീവികൾ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടെന്നാണ് കണ്ടെത്തലുകൾ. റഷ്യയിലെ മത്സ്യത്തൊഴിലാളികള്‍ അടുത്തിടെ കടലില്‍നിന്ന് പിടിച്ച മീനുകളുടെ രൂപങ്ങള്‍ അത് തെളിയിക്കുന്നതാണ്.
പിശാചുകളുടെ രൂപസാദൃശ്യം തോന്നിക്കുന്ന വിധത്തിലാണ് ഈ മീനുകളുടെ രൂപം. ചോരയിറ്റുവീഴുന്ന തരത്തിലുള്ള കണ്ണുകളുള്ളവ, പുറത്തേക്ക് ഉന്തിനില്‍ക്കുന്ന മഞ്ഞപ്പന്ത് പോലുള്ള കണ്ണുകളുള്ളവ തുടങ്ങി ഈ ചിത്രങ്ങളിലുള്ള മീനുകള്‍ യഥാര്‍ഥത്തിലുള്ളവയാണോ എന്നുപോലും സംശയം തോന്നും.
വടക്കുപടിഞ്ഞാറന്‍ റഷ്യയിലെ ആഴക്കടലില്‍നിന്നും മുന്മാന്‍സ്കില്‍നിന്നുള്ള റോമന്‍ ഫ്യോഡറോവിനും കൂട്ടര്‍ക്കും ലഭിച്ചതാണ് ഈ മീനുകളെ.
സമുദ്രാന്തര്‍ ഭാഗത്ത് ആയിരം മീറ്റര്‍വരെ താഴ്ചയില്‍ ജീവിക്കുന്നവയാണ് ഈ മീനുകളെന്ന് മത്സ്യത്തൊഴിലാളികള്‍ കരുതുന്നു. തന്റെ വലയില്‍ക്കുടുങ്ങുന്ന വിചിത്ര രൂപികളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുക വഴി പ്രശസ്തനായ റോമന്‍ ഫ്യോഡറോവാണ് ഈ വിചിത്ര മീനുകളുടെ ചിത്രങ്ങളും പുറംലോകത്തിന് സമ്മാനിച്ചത്.
സമുദ്രത്തിലെ ട്വിലൈറ്റ് സോണ്‍ എന്ന് ശാസ്ത്രകാരന്മാര്‍ വിളിക്കുന്ന ആഴക്കടലില്‍നിന്നാണ് ഈ മീനുകള്‍ ഫ്യോഡറോവിനും കൂട്ടര്‍ക്കും ലഭിച്ചത്. ഈ ഭാഗത്ത് മനുഷ്യര്‍ ഇതേവരെ 0.05 ശതമാനം കണ്ടെത്തല്‍ മാത്രമേ നടത്തിയിട്ടുള്ളൂ എന്നാണ് വിലയിരുത്തുന്നത്.
മത്സ്യബന്ധനത്തിനായി സമുദ്രത്തില്‍ മാസങ്ങളോളം തുടരുന്ന ഫ്യോഡറോവ്, പതിവായി ഇത്തരം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഓരോ തവണ വലയുയർത്തുമ്പോഴും ഇതുപോലുള്ള ഏതെങ്കിലും ജീവികള്‍ അതില്‍ കുടുങ്ങാറുണ്ടെന്ന് ഫ്യോഡറോവ് പറയുന്നു.
മനുഷ്യർ കണ്ടെത്തിയിട്ടില്ലാത്ത പല തരത്തിലുള്ള ജീവികൾ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടെന്നാണ് കണ്ടെത്തലുകൾ. റഷ്യയിലെ മത്സ്യത്തൊഴിലാളികള്‍ അടുത്തിടെ കടലില്‍നിന്ന് പിടിച്ച മീനുകളുടെ രൂപങ്ങള്‍ അത് തെളിയിക്കുന്നതാണ്.
പിശാചുകളുടെ രൂപസാദൃശ്യം തോന്നിക്കുന്ന വിധത്തിലാണ് ഈ മീനുകളുടെ രൂപം. ചോരയിറ്റുവീഴുന്ന തരത്തിലുള്ള കണ്ണുകളുള്ളവ, പുറത്തേക്ക് ഉന്തിനില്‍ക്കുന്ന മഞ്ഞപ്പന്ത് പോലുള്ള കണ്ണുകളുള്ളവ തുടങ്ങി ഈ ചിത്രങ്ങളിലുള്ള മീനുകള്‍ യഥാര്‍ഥത്തിലുള്ളവയാണോ എന്നുപോലും സംശയം തോന്നും.
വടക്കുപടിഞ്ഞാറന്‍ റഷ്യയിലെ ആഴക്കടലില്‍നിന്നും മുന്മാന്‍സ്കില്‍നിന്നുള്ള റോമന്‍ ഫ്യോഡറോവിനും കൂട്ടര്‍ക്കും ലഭിച്ചതാണ് ഈ മീനുകളെ.
സമുദ്രാന്തര്‍ ഭാഗത്ത് ആയിരം മീറ്റര്‍വരെ താഴ്ചയില്‍ ജീവിക്കുന്നവയാണ് ഈ മീനുകളെന്ന് മത്സ്യത്തൊഴിലാളികള്‍ കരുതുന്നു. തന്റെ വലയില്‍ക്കുടുങ്ങുന്ന വിചിത്ര രൂപികളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുക വഴി പ്രശസ്തനായ റോമന്‍ ഫ്യോഡറോവാണ് ഈ വിചിത്ര മീനുകളുടെ ചിത്രങ്ങളും പുറംലോകത്തിന് സമ്മാനിച്ചത്.
സമുദ്രത്തിലെ ട്വിലൈറ്റ് സോണ്‍ എന്ന് ശാസ്ത്രകാരന്മാര്‍ വിളിക്കുന്ന ആഴക്കടലില്‍നിന്നാണ് ഈ മീനുകള്‍ ഫ്യോഡറോവിനും കൂട്ടര്‍ക്കും ലഭിച്ചത്. ഈ ഭാഗത്ത് മനുഷ്യര്‍ ഇതേവരെ 0.05 ശതമാനം കണ്ടെത്തല്‍ മാത്രമേ നടത്തിയിട്ടുള്ളൂ എന്നാണ് വിലയിരുത്തുന്നത്.
മത്സ്യബന്ധനത്തിനായി സമുദ്രത്തില്‍ മാസങ്ങളോളം തുടരുന്ന ഫ്യോഡറോവ്, പതിവായി ഇത്തരം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഓരോ തവണ വലയുയർത്തുമ്പോഴും ഇതുപോലുള്ള ഏതെങ്കിലും ജീവികള്‍ അതില്‍ കുടുങ്ങാറുണ്ടെന്ന് ഫ്യോഡറോവ് പറയുന്നു.
https://www.facebook.com/Malayalivartha