വൈറ്റ്ഹൗസില്‍ ട്രംപിന്റെ സുപ്രധാന തീരുമാനം; ആയുധ പരിശീലനവും,സുരക്ഷ ചുമതലയും അധ്യാപകരിൽ സമ്മർദം ചെലുത്തുന്നു
സ്കൂളുകളില്‍ വെടിവെപ്പുണ്ടാകുന്നത് തടയാന്‍ അധ്യാപകര്‍ക്ക് തോക്കുകള്‍ നല്കിയാല്‍ മതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്ളോറിഡയിലെ സ്കൂളില്‍ നടന്ന പോലെയുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത് ഉപകരിക്കുമെന്നും ട്രംപ് പറഞ്ഞു.
വൈറ്റ്ഹൗസില്‍ ഫ്ളോറിഡ അക്രമത്തില്‍ രക്ഷപ്പെട്ട വിദ്യാര്‍ത്ഥികളും, മരിച്ചവരുടെ മാതാപിതാക്കളും ഉള്‍പ്പെട്ട വികാര നിര്‍ഭരമായ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ട്രംപിന്റെ പ്രസ്താവന.
പരിശീലനം ലഭിച്ച അധ്യാപകരും സുരക്ഷാ ജീവനക്കാരുമുണ്ടെങ്കില്‍ സ്കൂളില്‍ കുട്ടികള്‍ തോക്കുമായി എത്തുന്നതും വെടിവെയ്ക്കുന്നതും തടയാനാകുമെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്.
എന്നാല്‍ ട്രംപിന്റെ അഭിപ്രായത്തോട് ചില മാതാപിതാക്കള്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചു. അദ്ധ്യാപകര്‍ക്ക് നിരവധി ഉത്തരവാദിത്തങ്ങളുണ്ടെന്നും. ആയുധ പരിശീലനവും,സുരക്ഷ ചുമതലയും ഏല്‍പ്പിച്ച് അവരില്‍ അധിക സമ്മര്‍ദ്ദം ഏല്‍പ്പിക്കരുതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
ഫ്ളോറിഡ വെടിവെപ്പിനെ തുടര്‍ന്ന് അമേരിക്കയിലെങ്ങും പ്രതിഷേധം ശക്തമാണ്. ചെവ്വാഴ്ച ഓട്ടോമാറ്റിക് തോക്കുകളിലുപയോഗിക്കുന്ന ബംപ് സ്റ്റോക്കുകള്‍ നിരോധിക്കാന്‍ ട്രംപ് നീതി ന്യായ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha