പ്രശസ്ത കുപ്പിവെള്ള കമ്പനികളുടെ വെള്ളക്കുപ്പികളിൽ പ്ലാസ്റ്റിക് മാലിന്യം ! ; മാലിന്യങ്ങൾ മാരകരോഗങ്ങളിലേക്ക് വഴിയൊരുന്നെന്നു റിപ്പോർട്ടുകൾ
ലോകത്തിലെ പ്രധാന കുപ്പിവെള്ള കമ്പനികളുടെ വെള്ളക്കുപ്പികളിൽ പ്ലാസ്റ്റിക് മാലിന്യം ഉണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നു. കുപ്പിവെള്ളത്തില്‍ 90 ശതമാനം പ്ലാസ്റ്റിക് ചെറുകണങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.
വെള്ളക്കുപ്പിയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്ധ്യത, ക്യാൻസർ തുടങ്ങിയ മാരകരോഗങ്ങൾക്ക് കാരണമായേക്കാമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ഓരോ ലിറ്റര്‍ വെള്ളത്തിലും 325 വ്യത്യസ്ത പ്ലാസ്റ്റിക് കണങ്ങള്‍ വെള്ളം കുടിയ്ക്കുമ്പോൾ നമ്മുടെ ശരീരത്തിലെത്തുന്നു. പോളിപ്രൊപ്ലിനാണ് വെള്ളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയ ഘടകം.
ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസ്സർ ഷെറി മാസണിന്റെ നേതൃത്വത്തിലാണ് കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ച് പഠനം നടത്തിയത്.
ഇതിന്റെ ഭാഗമായി ഇന്ത്യ, ചൈന, ബ്രസീല്, ഇന്തോനേഷ്യ, യുഎസ് തുടങ്ങി ഒൻപതു രാജ്യങ്ങളിൽ നിന്നും 250 കുപ്പി വെള്ളം ശേഖരിച്ചു. നെസ്റ്റ്ലെ, അക്വഫിനാ, ബിസ്ലേരി തുടങ്ങിയ ബ്രാന്ഡുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില് 93 ശതമാനം സാമ്പിളുകളിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയെന്നാണ് പഠന റിപ്പോർട്ട്. കണ്ടെത്തിയതിൽ അധികവും പ്ലാസ്റ്റിക് തരികളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha