യുവാവിന്റെ കയ്യിൽ തോക്കെന്ന് തെറ്റിധരിച്ച് പോലീസ് വെടിയുതിർത്തു; ആഫ്രിക്കന്‍ വംശജന്‍റെ കൊലപാതകത്തിൽ വൻ പ്രതിഷേധം
യുവാവിന്റെ കൈയിലെ ഐഫോണ്‍ കണ്ട് തോക്കെന്ന് തെറ്റിധരിച്ച് പോലീസ് കറുത്ത വര്‍ഗക്കാരനെ വെടിവെച്ച് കൊന്നതായി റിപ്പോർട്ടുകൾ. എന്നാൽ ഇയാള്‍ കൊല്ലപ്പെട്ട ശേഷമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത് ഐഫോണ്‍ ആണെന്ന് പോലീസ് കണ്ടെത്തിയത്
സംഭവം നടക്കുമ്പോൾ മുത്തശ്ശന്‍റെയും മുത്തശ്ശിയുടേയും വീടിന്‍റെ മുറ്റത്തായിരുന്നു കൊല്ലപ്പെട്ട സ്റ്റീഫന്‍ ക്ളാര്‍ക്ക്. ഹെലികോപ്റ്ററില്‍ യുവാവിനെ പിന്തുടര്‍ന്ന പൊലീസ് 20 തവണയാണ് ഇയാൾക്ക് നേരെ വെടിയുതിര്‍ത്തത്. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍റെ കൊലപാതകത്തെ തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.
സംഭവത്തിന്‍റെ ബോഡി ക്യാമറ, ഹെലികോപ്റ്റര്‍ ഫൂട്ടേജുകള്‍ എന്നിവ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് തന്നെയാണ് പുറത്തുവിട്ടത്. പോലീസിന് ലഭിച്ച ടെലിഫോണ്‍ കോളിനെ തുടര്‍ന്ന് ഇന്‍ഫ്രാറെഡ് കാമറയുള്ള ഹെലികോപ്റ്ററുമായി യുവാവിനെ പിന്തുടരുകയായിരുന്നു. തങ്ങളുടെ കാറിന്‍റെ വിന്‍ഡോ ആരോ ഉടക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. അയല്‍പക്കത്തെ വീട്ടുമതില്‍ ചാടിക്കടന്ന് തന്‍റെ വീട്ടിലേക്ക് ഓടിക്കയറുന്ന ക്ളാര്‍ക്കിനെക്കണ്ട് അക്രമിയാണെന്ന് പൊലീസ് തെറ്റിദ്ധരിക്കുകയായിരുന്നു.
കൈവശമുള്ള തോക്കുപയോഗിച്ച് ആക്രമിക്കാന്‍ ഒരുങ്ങുകയാണെന്ന് തെറ്റിദ്ധരിച്ചാണ് യുവാവിനെ പൊലീസ് വെടിവെച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു. എന്നാല്‍ യുവാവിന്‍റെ പക്കല്‍ നിന്നും ഒരു സെല്‍ഫോണ്‍ മാത്രമാണ് ലഭിച്ചതെന്നും പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha