പതിനാറുകാരി കൂട്ട ബലാത്സംഗത്തിനിരയായി; തക്കം നോക്കിയിരുന്ന ബന്ധുവും കൂട്ടുകാരും ക്രൂര കൃത്യം നടത്തിയത് ഓടുന്ന കാറിനുള്ളിൽ
ഗ്രേറ്റര്‍ നോയിഡ സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ മൂന്നംഗസംഘം ബലാത്സംഗം ചെയ്തതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഏപ്രില്‍ 18 നായിരുന്നു പതിനാറുകാരിയ്ക്ക് നേരെ ഉണ്ടായ അതിക്രമം നടന്നത്.
സ്‌കൂള്‍ ബസ്സ് പോയതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു പെൺകുട്ടി. ഈ സമയം പെണ്‍കുട്ടിയുടെ ബന്ധുവും മറ്റു രണ്ടുപേരും ഒരു കാറിലെത്തി. വീട്ടില്‍ ഇറക്കിവിടാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഇവര്‍ക്കൊപ്പം കാറില്‍ കയറുകയായിരുന്നു. തുടര്‍ന്ന് മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
വായില്‍ തുണി തിരുകിവച്ചതിനു ശേഷമായിരുന്നു പ്രതികളുടെ ക്രൂര ഉപദ്രവം. തുടര്‍ന്ന് ബോധം പോകാനുള്ള മരുന്നു കലര്‍ത്തിയ വെള്ളം കുടിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം പെണ്‍കുട്ടിയെ വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു.
രാത്രി വൈകിയും പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് രാത്രി രണ്ടുമണിയോടെ ഗാല്‍ഗോഷ്യസ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്കു സമീപത്തെ ആളൊഴിഞ്ഞ റോഡില്‍ നിന്നും പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha