അമ്മയുടെ ഉള്ളിൽ തീ.. മകന് അടിച്ച് പൊളി; അമ്മയുമായുള്ള വാക്കുതർക്കം അതിരുകടന്നപ്പോൾ മറിച്ചൊന്നും ചിന്തിച്ചില്ല എടിഎം കാർഡ് മോഷ്ടിച്ച് പന്ത്രണ്ട് വയസുകാരൻ മുങ്ങിയത് ബാലി ദ്വീപിലേക്ക്...
അമ്മയുമായുള്ള വാക്കുതർക്കം അതിരുകടന്നപ്പോൾ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് പന്ത്രണ്ട് വയസുകാരൻ നാലുദിവസത്തെ വിനോദസഞ്ചാരത്തിന് ബാലിയിലേക്ക് മുങ്ങി. വീടു വിട്ടിറങ്ങിയ ഈ ബാലൻ സ്കൂളിലെ ഐഡന്റിറ്റി കാർഡും പാസ്പോർട്ടും കൈയ്യിൽ കരുതിയിരുന്നു. ബാലിയിലേക്കു പോകും മുന്പ് സ്വീകരിക്കേണ്ട മുൻകരുതലിനെ പറ്റി തന്റെ മൊബൈൽഫോണ് ഉപയോഗിച്ചാണ് ഈ ബാലൻ അറിവുകൾ നേടിയത്. ട്രെയിനിൽ വിമാനത്താവളത്തിലെത്തിയ ഈ കുട്ടി ആദ്യം പെർത്തിൽ ചെല്ലുകയും അവിടെ നിന്നും അടുത്ത വിമാനത്തിൽ ബാലിയിലെത്തുകയുമായിരുന്നു.
നേരത്തെ തന്നെ ഹോട്ടൽ ബുക്ക് ചെയ്തിരുന്നതിനാൽ മറ്റ് അലച്ചിലുകളൊന്നും ഈ കുട്ടിക്ക് ഉണ്ടായിരുന്നില്ല. ഈ കുട്ടിയോട് ഉദ്യോഗസ്ഥർ മാതാപിതാക്കൾ എവിടയാണ് എന്ന് ചോദിച്ചപ്പോൾ ബുദ്ധിപരമായ മറുപടി നൽകിയിരുന്നു. തുടർന്ന് മാതാപിതാക്കളുടെ എടിഎം കാർഡുപയോഗിച്ച് പണം പിൻവലിച്ചതിനു ശേഷം നാലു ദിവസം സുഖകരമായ ജീവിതം ഇവിടെ നയിക്കുകയായിരുന്നു.
എന്നാൽ ഈ സമയം വീട്ടിലെ അവസ്ഥ മറിച്ചായിരുന്നു. കുട്ടിയെ കാണാതിരുന്നതിനാൽ ഭയന്നു പോയ മാതാപിതാക്കൾ പോലീസിൽ അറിയിച്ചിരുന്നു. എന്നാൽ എവിടെ അന്വേഷിക്കണം എങ്ങനെ അന്വേഷിക്കണം എന്ന് പോലീസിന് ഒരു തുന്പുമില്ലായിരുന്നു. തുടർന്ന് ഈ കുട്ടി ബാലിയിൽ താൻ നിൽക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയായിൽ പങ്കുവെച്ചതിനെ തുടർന്നാണ് കുട്ടിയെ കണ്ടെത്താൻ മാതാപിതാക്കൾക്ക് സഹായമായത്. തുടർന്ന് ഇവർ കുട്ടിയെ കണ്ടെത്താനായി ബാലിയിലേക്കുള്ള യാത്രയിൽ പെർത്തിൽ എത്തിയപ്പോൾ കുറച്ചു പ്രശ്നങ്ങൾ ഇവർ നേരിടേണ്ടി വന്നു. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം.
https://www.facebook.com/Malayalivartha