പുതിയൊരു ജീവിതത്തിലേക്ക് മനസ്സുകൊണ്ടും ശരീരം കൊണ്ടും അവൾ തയ്യാറായിരുന്നില്ല.. പക്ഷെ വീട്ടുകാര്‍ കബളിപ്പിച്ച് വിവാഹം നടത്തി; വര്‍ഷളോളം പങ്കാളിക്ക് വഴങ്ങാതെ പിടിച്ച് നിന്നു... പിന്നെ സംഭവിച്ചത് മറ്റൊന്ന്...
പിതാവ് നൗറയെ നിര്‍ബ്ബന്ധിച്ചു വിവാഹം കഴിച്ചു വിടുകയായിരുന്നു 19 കാരി നൗറാ ഹുസൈനെ. വെറും 16 വയസ്സ് പ്രായമുള്ളപ്പോഴാണ് നൗറയെ പിതാവ് ഒരു ബന്ധുവിനെ കൊണ്ടു വിവാഹം കഴിപ്പിച്ചത്. എന്നാല്‍ നൗറ ഭര്‍ത്താവിന് വഴങ്ങാന്‍ കൂട്ടാക്കാതെ മൂന്ന് വര്‍ഷമായി അഭയാര്‍ത്ഥി ക്യാമ്പില്‍ ആയിരുന്നു.
എന്നാല്‍ വിവാഹം റദ്ദാക്കിയെന്ന് പിതാവ് വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന ഏപ്രില്‍ മാസം സുഡാന്‍ തലസ്ഥാനമായ ഖര്‍ട്ടോമിലെ തന്റെ വീട്ടിലേക്ക് നൗറ തിരിച്ചെത്തിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ തന്നെ കബളിപ്പിച്ച് വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നെന്ന് നൗറ പിന്നീടാണ് അറിഞ്ഞത്. വിവാഹം നടത്തിയെടുക്കാന്‍ കഴിഞ്ഞെങ്കിലും ഭര്‍ത്താവിന് വഴങ്ങിക്കൊടുക്കാന്‍ അവള്‍ കൂട്ടാക്കിയില്ല. ആറു ദിവസത്തോളം ഭര്‍ത്താവിന് കീഴടങ്ങാതെ നിന്ന നൗറയെ ഏഴാം ദിവസം ഭര്‍ത്താവ് ബന്ധുക്കളായ ചില പുരുഷന്മാരുടെ സഹായത്തോടെ ബലാത്സംഗം ചെയ്തു.
ഭര്‍ത്താവിന് ബലാത്സംഗം ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ബന്ധുക്കളായ പുരുഷന്മാര്‍ നൗറയെ ബലമായി പിടിച്ചു കൊടുക്കുകയായിരുന്നു. പിറ്റേന്നും ഭര്‍ത്താവ് തലേദിവസത്തെപ്പോലെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നൗറ വഴങ്ങാതെ പിടിച്ചുനിന്നെങ്കിലൂം രക്ഷയില്ലാതായതോടെ കയ്യില്‍ കിട്ടിയ കത്തി കൊണ്ടു ഭര്‍ത്താവിനെ കുത്തിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഷരിയാ കോടതിയില്‍ കേസ് എത്തിയപ്പോള്‍ ഇസ്‌ളാമിക നിയമം അനുസരിച്ച് നൗറ കുറ്റക്കാരിയാണെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമെന്നും വിലയിരുത്തിയ കോടതി വ്യാഴാഴ്ച തൂക്കിക്കൊല്ലാന്‍ വിധിച്ചു.
https://www.facebook.com/Malayalivartha