ഡോ. സവിതയുടെ ആത്മാവ് സാക്ഷി: ഗര്‍ഭഛിദ്രത്തിന് അയര്‍ലാന്‍ഡ് ജനതയുടെ അംഗീകാരം
ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന വിഭാഗത്തിന് അയര്‍ലന്‍ഡിലെ ഹിതപരിശോധനയില്‍ വന്‍ വിജയം ഉറപ്പായി. ഇതുമായി ബന്ധപ്പെട്ടു നടത്തിയ രണ്ട് എക്‌സിറ്റ് പോളുകളും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ വന്‍ വിജയം നേടുമെന്നാണു പ്രവചിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഭൂരിപക്ഷം കേന്ദ്രങ്ങളിലും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരുടെ വോട്ടാണു മുന്നില്‍. രാജ്യം ചരിത്രം കുറിക്കാനൊരുങ്ങുകയാണെന്ന് ഇന്ത്യന്‍ വംശജനും ഡോക്ടറുമായ അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലീയോ വരാഡ്കറും പ്രഖ്യാപിച്ചു.
രാജ്യത്തെ പ്രധാന പാര്‍ട്ടികളൊന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി തലത്തില്‍ രംഗത്തിറങ്ങിയിരുന്നില്ല. മറിച്ച് വ്യക്തിപരമായിരുന്നു പ്രചാരണങ്ങള്‍. പ്രധാനമന്ത്രി ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ക്കൊപ്പമായിരുന്നു. എക്‌സിറ്റ് പോളുകളിലൊന്ന് 68 ശതമാനം വിജയമാണ് 'യെസ്' അനുകൂലികള്‍ക്കു പ്രവചിച്ചത്; രണ്ടാമത്തെ എക്‌സിറ്റ് പോളില്‍ 69 ശതമാനവും. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഭരണഘടനയില്‍ എപ്രകാരമുള്ള ഭേദഗതിയായിരിക്കും വരികയെന്ന ചര്‍ച്ചയും ശക്തമായിക്കഴിഞ്ഞു.
അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാനുള്ള തുല്യ അവകാശം നല്‍കുന്ന ഭരണഘടനാഭേദഗതി 1983ലാണ് രാജ്യത്തുണ്ടായത്. പല ദശകങ്ങള്‍ക്കിടയില്‍ ഈ വിഷയത്തില്‍ മൂന്നുവട്ടം ഐറിഷ് ജനത വോട്ട് ചെയ്തുകഴിഞ്ഞു. ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായി നിരോധിച്ചിട്ടുള്ള അയര്‍ലന്‍ഡില്‍ 2013ല്‍ മാത്രമാണ് അമ്മയുടെ ജീവന്‍ അപകടത്തിലാണെങ്കില്‍ മാത്രം ഗര്‍ഭച്ഛിദ്രമാകാം എന്ന ഭേദഗതി വന്നത്. ഇന്ത്യക്കാരിയായ യുവതി ഡോ. സവിത ഹാലപ്പനാവറിന്റെ മരണത്തെത്തുടര്‍ന്നായിരുന്നു അത്.
അയര്‍ലന്‍ഡിലെ വോട്ടെടുപ്പ് ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമാകുന്നതില്‍ സവിതയുടെ മാതാപിതാക്കളും സന്തോഷം പ്രകടിപ്പിച്ചു. 'സവിതയ്ക്കു നീതി ലഭിച്ചു. എന്റെ മകള്‍ക്കു സംഭവിച്ചത് മറ്റാര്‍ക്കും ഇനി സംഭവിക്കരുത്. ഈ ചരിത്ര നിമിഷത്തില്‍ അയര്‍ലന്‍ഡിലെ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല'– സവിതയുടെ പിതാവ് അന്ദനപ്പ യാലഗി പറഞ്ഞു.
'നമ്മുടെ ഉത്തരം യെസ്' ആണ് എന്നു വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ രാജ്യത്തിന്റെ പല ഭാഗത്തും പ്രത്യക്ഷപ്പെട്ടു തുടങ്ങി. എക്‌സിറ്റ് പോളുകളിലെ ഫലവുമായി 'ഇറ്റ്‌സ് എ യെസ്' എന്ന വമ്പന്‍ തലക്കെട്ടോടെയാണ് അയര്‍ലന്‍ഡിലെ ഏറ്റവും പ്രചാരമുള്ള പത്രം 'ഐറിഷ് ഇന്‍ഡിപെന്‍ഡന്റ്' ശനിയാഴ്ച പുറത്തിറങ്ങിയത്. #ീേഴലവേലൃളീൃ്യല െഎന്ന ഹാഷ്ടാഗും ട്രെന്‍ഡിങ്ങായി. പ്രാദേശിക സമയം രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. 11 മണിയോടെ മിക്ക പോളിങ് സ്‌റ്റേഷനുകളിലും 70 ശതമാനത്തിലേറെയായിരുന്നു 'യെസ്' വോട്ടുകള്‍.
അതിനിടെ, ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്ന 'ടമ്‌ലവേല8വേ' വിഭാഗം തോല്‍വി സമ്മതിച്ചു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ഭരണഘടന മാറിയാലും ഗര്‍ഭച്ഛിദ്ര ഭീകരത എന്ന യാഥാര്‍ഥ്യം അങ്ങനെതന്നെ നില്‍ക്കുമെന്നും അവര്‍ പ്രതികരിച്ചു. അമ്മയുടെ ജീവിക്കാനുള്ള അവകാശത്തിനായി വലിയൊരു വിഭാഗം രംഗത്തുള്ളപ്പോള്‍ത്തന്നെ ഗര്‍ഭസ്ഥശിശുവിനും ഇതേ അവകാശമുണ്ടെന്ന വാദവുമായാണു ടമ്‌ലവേല8വേ രംഗത്തിറങ്ങിയത്.
റോമന്‍ കത്തോലിക്കാ വിശ്വാസപാതയിലുള്ള രാജ്യം 2015ല്‍ ഹിതപരിശോധനയിലൂടെ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയിരുന്നു. അന്ന് 61 ശതമാനം പേരാണ് സ്വവര്‍ഗവിവാഹത്തെ അനുകൂലിച്ചത്.
https://www.facebook.com/Malayalivartha