പുടിൻ-ട്രംപ് കൂടിക്കാഴ്ച്ച ജൂലൈയിൽ
അമേരിക്ക: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും ജൂലൈയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകൾ. ട്രംപുമായുള്ള കൂടിക്കാഴ്ച്ച വളരെ നിര്‍ണായകമാണെന്ന് പുടിന്‍ അറിയിച്ചു. ഇത് മൂന്നാം തവണയാണ് ലോക നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ച നടത്തുന്നത്.
കഴിഞ്ഞ ജൂലൈയില്‍ ജര്‍മ്മനിലെ ഹാംബര്‍ഗില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ പുടിനും ട്രംപും ആദ്യമായി പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വിയറ്റ്‌നാം ഏഷ്യാപസഫിക് എക്കണോമിക് കോഓപ്പറേഷന്‍ ഉച്ചകോടിയില്‍ രണ്ടാം തവണയും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ വര്‍ഷവും മാര്‍ച്ചില്‍ ഇരു നേതാക്കളും ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം അറിയിക്കാനാണ് ട്രംപ് ഫോണില്‍ വിളിച്ചത്. ഫോണ്‍ വിളിച്ചപ്പോള്‍ വൈറ്റ് ഹൗസിലേക്ക് കൂടിക്കാഴ്ചയ്ക്കായി വിളിച്ചിരുന്നുവെന്നു പുടിന്റെ ഉദ്യോഗസ്ഥ വൃന്ദത്തിലെ യൂറി ഉഷകോവാണു വെളിപ്പെടുത്തിയത്.
ബ്രസ്സല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കുന്നുണ്ട്. ജൂലൈ 11 മുതല്‍ 12 വരെയാണ് നാറ്റോ ഉച്ചകോടി നടക്കുന്നത്.
https://www.facebook.com/Malayalivartha