ബസിലെ പ്രണയം പൂത്തു; ഇടുക്കി പീരുമേടിൽ 17കാരനെ 27കാരി പീഡനത്തിനിരയാക്കി: ഗർഭിണിയായപ്പോൾ കുമളി സ്വദേശിനിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
പതിനേഴുകാരനെ പീഡിപ്പിച്ച ഇരുപത്തിയേഴുകാരിയെ കോടതി റിമാന്‍ഡ് ചെയ്തു. കുമളി ചേറ്റുപാറ സ്വദേശിനി ശ്രീജയാണ് പിടിയിലായത്. തന്നെ അസഭ്യം പറഞ്ഞെന്നും ആക്രമിച്ചെന്നും ആരോപിച്ച് പീരുമേട് സ്വദേശിയായ യുവാവിനെതിരേ ഇവർ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന് പ്രായപൂർത്തിയായിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. പതിനഞ്ച് ദിവസത്തോളം പീരുമേടുള്ള വീട്ടിൽ ഇവർ ഒരുമിച്ച് താമസിച്ചുവരുകയായിരുന്നുവെന്നും മനസ്സിലായി. തുടർന്നാണ് പീഡനക്കേസിൽ യുവതിയെ അറസ്റ്റ് ചെയ്തത്. ഇവർക്കിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് യുവതി പരാതിയുമായെത്തിയത്.
കഴിഞ്ഞ ഒരു വർഷത്തോളമായി തന്നോടൊപ്പം താമസിക്കുന്ന യുവാവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് കാണിച്ചാണ് യുവതി പരാതിയുമായി പീരുമേട് പോലീസിനെ സമീപിച്ചത്. കുമളി – പീരുമേട് റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാര നായിരുന്നു യുവാവ്. ബസ് യാത്രക്കിടയിലാണ് ഇരുവരും തമ്മിൽ സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. പ്രണയം ദൃഢമായതോടെ ഇരുവർക്കും പരസ്പരം കാണാതിരിക്കാൻ കഴിയാത്ത അവസ്ഥയിലായി.
ഇതോടെ ഇരുവരും ഒന്നിച്ച് താമസിക്കുവാൻ തീരുമാനിച്ചു. അടുത്തിടെ ഇരുവരും തമ്മിൽ വഴക്കടിച്ചു. യുവാവ് ഇവരെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. ഇതോടെ താൻ ഗർഭിണിയാണെന്നും ഒപ്പം വന്ന് താമസിച്ചില്ലെങ്കിൽ തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് പോലീസിൽ പരാതി നൽകുമെന്ന് യുവതി ഫോണിലൂടെ ഇയാളെ പല തവണ ഭീഷണിപ്പെടുത്തിയിരുന്നു.
എന്നിട്ടും ഇയാൾ വരാതിരുന്നതിനെ തുടർന്നാണ് യുവതി നീതി തേടി പോലീസിനെ സമീപിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി കുറ്റം ആരോപിക്കുന്ന യുവാവിന് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്. മാത്രമല്ല ഏതാറും ദിവസത്തോളം പീരുമേടുള്ള വീട്ടിൽ ഇവർ ഒരുമിച്ച് താമസിച്ച് വരുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.
ഇതേ തുടർന്നാണ് ആൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു വേണ്ടിയുള്ള നിയമം അനുസരിച്ച് യുവതിയുടെ പേരിൽ കേസെടുത്തത്. യുവതി ഇപ്പോൾ കോട്ടയം സബ് ജയിലിൽ റിമാന്റിലാണ്.
https://www.facebook.com/Malayalivartha