വീട്ടിൽ ഭിക്ഷ യാചിച്ച് കഴിയുന്ന അമ്മയും മകളും മാത്രം... മഴയില്‍ വീട് തകർന്ന വാർത്തകേട്ട് കൗണ്‍സിലറും കോര്‍പ്പറേഷനിലെ ജീവനക്കാരും ഓടിയെത്തി; പക്ഷെ വീടിനകത്തെ കാഴ്ച്ചകൾ കണ്ട് സഹായിക്കാനായി എത്തിയവരുടെ കണ്ണ് തള്ളി
അമ്മയും മകളും മാത്രമെ വീട്ടിൽ ഉള്ളു. മഴയിൽ വീട് തകരുന്ന വാർത്തകേട്ടാണ് കൗണ്‍സിലര്‍ ജോണ്‍ ഡാനിയേലും കോര്‍പ്പറേഷനിലെ ജീവനക്കാരും അവരുടെ സഹായത്തിനായി ഓടിയെത്തിയത്. എന്നാൽ വീടിനകത്തെ കാഴ്ച്ചകൾ കണ്ട് ഞെട്ടി സഹായിക്കാനായി എത്തിയവരുടെ കണ്ണ് തള്ളിയെന്ന് തന്നെ പറയാം.
മുക്കാല്‍ ഭാഗവും ഇടിഞ്ഞ് വൈദ്യുതി ബന്ധമില്ലാത്ത വീട്ടില്‍ കഴിയുന്ന അമ്മയേയും മകളേയും സുരക്ഷിത സ്ഥാനത്തെത്തിച്ചു. ഇതിനായി കോര്‍പ്പറേഷന്റെ ആശാഭവനില്‍ ബന്ധപ്പെട്ടു. നേരം ഇരുട്ടും മുന്പ് അമ്മയേയും മകളേയും കോര്‍പ്പറേഷന്റെ വണ്ടിയില്‍ കയറ്റി ആശാഭവനിലെത്തിച്ചു.
തകര്‍ന്ന് വീഴാറായ വീട്ടിലെ വൃത്തികേടുകള്‍ മാറ്റാന്‍ തുടങ്ങിയപ്പോഴാണ് അങ്ങിങ്ങായി ചിതറിക്കിടക്കുന്ന നോട്ടുകള്‍ കണ്ടത്. പോലീസിനെയും തഹസില്‍ദാരെയും വില്ലേജ് ഒാഫീസറെയും ഉടൻ വിവരം അറിയിച്ചു.
തൃശ്ശൂര്‍ പാട്ടുരായ്ക്കലിലെ വിയ്യൂര്‍ റോസ് ബസാറിലെ വീട്ടിലാണ് സംഭവം. സഹായത്തിനായി ആളുകൾ എത്തുമ്പോഴേക്കും വീടിന് പുറത്തായിരുന്നു അമ്മയും മകളും. അവര്‍ക്ക് ബുദ്ധിസ്ഥിരതയില്ലെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും സഹായിക്കാനെത്തിയവര്‍ വീടിനകത്ത് കടന്നു. തലയണയ്ക്കിടയിലും ബാഗിലും പെട്ടിയിലുമായി കണ്ടെത്തിയ തുക മുഴുവന്‍ കണ്ടെത്തിയപ്പോഴേക്കും രാത്രി പതിനൊന്ന് കഴിഞ്ഞു.
ചുരുട്ടിയും അഴുക്ക് പിടിച്ചും കീറിയും കിടന്നിരുന്ന നോട്ടുകള്‍ പിന്നീട് എല്ലവരും ചേര്‍ന്ന് എണ്ണിത്തുടങ്ങി. വൈകീട്ട് എണ്ണിത്തീര്‍ന്നപ്പോള്‍ ആറ് മണി കഴിഞ്ഞിരുന്നു. മൊത്തം തുക 1,30,755 രൂപ. പത്തിന്റെ പഴകിയ നോട്ടുകളാണേറെയും. ഇൗ തുക തഹസില്‍ദാര്‍ ട്രഷറിയില്‍ അടയ്ക്കാനായി രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha