വിവാഹസംഘത്തിന്റെ കാര്‍ അടിച്ചു തകർത്ത സംഭവം ഏറ്റെടുത്തു സോഷ്യൽ മീഡിയ... കനത്ത മഴയില്‍ പാലയിൽ രൂപം കൊണ്ട വെള്ളക്കെട്ടില്‍ കാറുമായി യാത്ര ചെയ്ത കുടുംബത്തിന് നേരെയുണ്ടായ ഗുണ്ടാക്രമണം പോലീസ് കേസെടുത്തു
കനത്ത മഴയില്‍ രൂപം കൊണ്ട വെള്ളക്കെട്ടില്‍ കാറുമായി യാത്ര ചെയ്ത കുടുംബത്തിന് നേരെയുണ്ടായ ഗുണ്ടാക്രമണത്തില്‍ പോലീസ് കേസെടുത്തു. പാലാ കോട്ടയം റോഡില്‍ കടയത്തുവെച്ചാണ് ആള്‍ക്കുട്ടം വാഹനം തടയുകയും സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരോട് അസഭ്യം പറയുകയും ചെയ്തു.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വിവാഹശേഷം വരനും വധുവും വധുവിന്റെ അമ്മയും വരന്റെ സുഹൃത്തും ഉള്‍പ്പെടുന്ന സംഘത്തിന് നേരെയാണ് അക്രമികളുടെ അഴിഞ്ഞാട്ടമുണ്ടായത്. തൃശ്ശൂരില്‍ നിന്നും കാഞ്ഞിരപ്പള്ളിയിലെത്തി തിരികെ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. കടയത്ത് വെള്ളത്തില്‍ കളിച്ചുകൊണ്ടിരുന്ന ആള്‍ക്കൂട്ടം വാഹനം തടയുകയും അസഭ്യം പറയുകയുമായിരുന്നു.
കൂവി വിളിച്ചുകൊണ്ട് വന്ന അവര്‍ വാഹനത്തിലേക്ക് വെള്ളം കോരി ഒഴിക്കുകയും അസഭ്യം പറയുകയും ചെയ്തു. വാഹനം നിന്നു പോകാതിരിക്കാന്‍ വേഗത്തില്‍ പോയതാണ് അക്രമികളെ ചൊടിപ്പിച്ചത്. വാഹനത്തിന്റെ നമ്പർപ്ലേറ്റ് ഊരി എറിയുകയും ബോണറ്റിലും വാതിലും അടിച്ചു ചളുക്കുകയും ചെയ്തു.
ഭയന്ന് ഒപ്പമുള്ള സ്ത്രീകള്‍ കരഞ്ഞുവിളിക്കുന്നതും കേള്‍ക്കാന്‍ സാധിക്കും. ഗ്ലാസ് തുറന്നപ്പോള്‍ സ്ത്രീകള്‍ അടക്കമുള്ളവരുടെ ദേഹത്തേക്ക് വെള്ളം കോരി ഒഴിക്കുകയും ചെയ്തുവെന്നും ശരത്ത് പറയുന്നു.
കാറിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞതിനെത്തുടര്‍ന്നാണ് ഇവരെ തിരിച്ചറിഞ്ഞ് കേസെടുത്തിരിക്കുന്നത്. തുടര്‍നടപടികള്‍ നടന്നുവരികയാണെന്നും വൈകാതെ തന്നെ അറസ്റ്റുണ്ടാകുമെന്നും പാലാ പോലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായതിന് ശേഷം മാത്രമാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായത്.
https://www.facebook.com/Malayalivartha