ഞങ്ങൾ സ്നേഹിച്ചതും കല്യാണം കഴിച്ചതും മതവും ജാതിയും നോക്കിയിട്ടല്ല... ഞങ്ങൾക്ക് ജീവിക്കണം; മരിക്കാൻ ഒട്ടും ആഗ്രഹമില്ല... മിശ്രവിവാഹിതരായ യുവദമ്പതികൾ സഹായമഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് ലൈവിൽ
ആറ്റിങ്ങല്‍ സ്വദേശി ഹാരിസണും ഷഹാനയുടെയും തുറന്നുപറച്ചില്‍ വീഡിയോ വൈറലായിരിക്കുകയാണ്. ഞാന്‍ ഏതു നിമിഷം വേണം എങ്കിലും കൊല്ലപ്പെട്ടേക്കാം. എസ്ഡിപിഐയും അവളുടെ വിട്ടുകാരില്‍ ചിലരും തന്നെ കൊല്ലാന്‍ പരക്കം പായുകയാണ്. പ്രേമിച്ച പെണ്ണിനെ കെട്ടി പോയതിനു നാളെ കെവിനെ പോലെ ഞാനും ഒരു പോസ്റ്ററില്‍ ഒതുങ്ങാന്‍ താല്‍പര്യമില്ലെന്നും ഹാരിസണ്‍ എന്ന ചെറുപ്പക്കാരന്‍ പറയുന്നു.
ഞാൻ പ്രേമിച്ചതു ഇവളുടെ മതമോ ജാതിയോ നോക്കി അല്ല അതാണ് ചിലർ എന്നിൽ കാണുന്ന തെറ്റ്. ഞാൻ ഏതു നിമിഷം വേണം എങ്കിലും കൊല്ല പെട്ടെക്കാം. എസ്.ഡി.പി.ഐ യും അവളുടെ വിട്ടുകാരിൽ ചിലരു എന്നെ കൊല്ലാൻ പരക്കം പായുകയാണ്. പ്രേമിച്ച പെണ്ണിനെ കെട്ടി പോയതിനു. നാളെ കെവിനെ പോലെ ഞാനും ഒരു പോസ്റ്റ്‌റിൽ ഒതുങ്ങും.
ഞങ്ങൾ രണ്ടു ദിവസം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവാഹത്തിന് ശേഷം വധഭീക്ഷണിയാണ്. തുടര്‍ന്ന് ഇവര്‍ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എസ്.ഡി.പി.എെ നേതാക്കളായ ഷംസി, നിസാര്‍ തുടങ്ങിയവര്‍ തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് ഇരുവരും ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.
ഹാരിസണിന്റെ അച്ഛനെയും അമ്മയെയും സഹോദരിയും കൊല്ലുമെന്നും അവരുടെ കൂടെ ഹാരിസണിനെയും ഷഹാനയെയും കൊല്ലുമെന്ന് ഭീഷണി മുഴക്കുക്കയാണ്. ഞങ്ങൾ സ്നേഹിച്ചതും കല്യാണം കഴിച്ചതും മതവും ജാതിയും നോക്കിയിട്ടല്ല. ഞങ്ങൾക്ക് ജീവിക്കണം. മരിക്കാൻ ഒട്ടും ആഗ്രഹമില്ല. ഞങ്ങളെ കൊന്നിട്ട് അവർക്ക് ഒന്നും കിട്ടാനില്ല. ഇപ്പോഴും ഞങ്ങൾ മുസ്ലിമും ക്രിസ്ത്യനുമാണ്. ഞങ്ങൾക്ക് സ്നേഹം മാത്രമേ ഉള്ളു. അതല്ലാതെ മതവും ജാതിയുമൊന്നും ഞങ്ങൾ നോക്കുന്നില്ല.
https://www.facebook.com/Malayalivartha