മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കാൻ വൈകുന്നു...
കാലാവസ്ഥ മാറ്റം മൂലം മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്നത് വൈകുന്നു. കൊടൈക്കനാലില്‍ നീലക്കുറിഞ്ഞി പൂത്തുവെങ്കിലും പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലവസന്തം ആഗതമാകാന്‍ കാലാവസ്ഥ കൂടി കനിയണം. ദിവസങ്ങളായി ഇടമുറിയാതെ പെയ്യുന്ന മഴയാണ് കുറിഞ്ഞിയുടെ വരവിനെ തടയുന്നത്. മഴ മാറി നിന്നാല്‍ പത്ത് പതിനഞ്ച് ദിവസത്തിനുള്ളില്‍ കുറിഞ്ഞി പൂവിടുമെന്നാണ് വനംവകുപ്പ് നിഗമനം.
രണ്ടാഴ്ചയോളം വെയില്‍ കിട്ടിയാല്‍ മാത്രമേ നീലക്കുറിഞ്ഞിപ്പൂക്കള്‍ മൂന്നാര്‍ മലനിരകളെ 'വയലറ്റ്' അണിയിക്കൂ. തമിഴ്നാട്ടിലെ പഴനി മലനിരകളില്‍ ആദ്യം പൂവിടുകയും ഇതിനെ പിന്തുടര്‍ന്ന് മൂന്നാര്‍ രാജമലയിലേക്ക് പൂക്കാലം വിരുന്നുവരികയുമാണ് പതിവ്.
കൊടൈക്കനാലില്‍ ദിവസങ്ങള്‍ മുമ്ബ് കുറിഞ്ഞി പൂത്തു. ടൗണ്‍ പരിസരത്തും കോക്കേഴ്സ്വാലിയിലെ നട്ടുവളര്‍ത്തിയ ചെടികളുമാണ് ധാരാളമായി പൂവിട്ടത്. ഇവിടെ വട്ടവടയില്‍ അങ്ങിങ്ങ് പൂവിെട്ടങ്കിലും െപാഴിഞ്ഞുപോകുകയായിരുന്നു. നേരിയ സാന്നിധ്യമുള്ളത് പാന്നിയാര്‍കുടി,വല്‍സപ്പെട്ടിക്കുടി എന്നിവിടങ്ങളില്‍ മാത്രം. പഴനി മലകളില്‍ കുറിഞ്ഞി പൂത്തിരിക്കെ വൈകാതെ ഇവിടേക്കും എത്തേണ്ടതാണ്.
ആഗസ്റ്റ് പകുതിയോടെ ഇരവികുളം ദേശീയോദ്യാനത്തിലെ മലകളില്‍ നീലവസന്തം (കളര്‍ വൈലറ്റ് ) വിരുന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ ഇപ്പോഴത്തെ രീതിയില്‍ തുടരുകയും ഇത് മൂന്നാറിലും ബാധിക്കുകയുമായാല്‍ ഇത്തവണ കാലവസ്ഥ വ്യതിയാനത്തിെന്റ പേരില്‍ നീലവസന്തം സന്ദര്‍ശകര്‍ക്ക് അന്യമാകുമോ ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. പതിവിലേറെ മഴ മൂന്നാറിനെയും പിടികൂടിയതാണ് കാരണം. വൈകിയാലും കുറിഞ്ഞി പൂക്കാതിരിക്കില്ലെന്ന ഉറപ്പാണ് വനംവകുപ്പ് അധികൃതര്‍ പ്രകടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha