കോട്ടയത്ത് വെള്ളപൊക്കം റിപ്പോർട്ട് ചെയ്യുന്നതിനിടെ ന്യൂസ് ചാനൽ സംഘത്തിലെ രണ്ട് പേരെ കാണാതായി
കോട്ടയത്ത് വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. പരിക്കേറ്റ ശ്രീധരനെയും അഭിലാഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തുരുത്തിയിലെ മാതൃഭൂമിയുടെ കരാര്‍ ജീവനക്കാരന്‍ സ്ട്രിംഗര്‍ സജി, ഡ്രൈവര്‍ ബിബിന്‍ എന്നിവരെയാണ് കാണാതായത്. രക്ഷപെട്ട അഭിലാഷിനെയും ശ്രീധരനെയും മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെ വൈക്കം കല്ലറ മുണ്ടാറിലായിരുന്നു സംഭവം. പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്ബിലെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പോയതായിരുന്നു മാതൃഭൂമി ന്യൂസ് സംഘം. തിരുവല്ലയില്‍ നിന്നുള്ള യൂണിറ്റും, കോട്ടയത്തെ റിപ്പോര്‍ട്ടറും അടങ്ങുന്ന സംഘമാണ് വള്ളത്തില്‍ യാത്ര തിരിച്ചത്. ഇവിടെ ദുരിതാശ്വാസ ക്യാമ്ബ് സന്ദര്‍ശിച്ച ശേഷം തിരികെ എത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇവര്‍ സഞ്ചരിച്ച വള്ളം കാറ്റില്‍പ്പെട്ട് മുങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് മാതൃഭൂമി ന്യൂസ് സംഘം ഇവിടെ എത്തിയത്. അപകടം കണ്ടു നിന്ന നാട്ടുകാരും പിന്നാലെ എത്തിയ വള്ളത്തിലുണ്ടായിരുന്നവരും ആറ്റിലേയ്ക്ക് എടുത്ത് ചാടിയാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത്.
റിപ്പോര്‍ട്ടറും ക്യാമറാമാനും അടക്കം അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. കനത്തകാറ്റില്‍ ആടിയുലഞ്ഞ വള്ളം മുങ്ങുകയായിരുന്നു.സംഭവ സ്ഥലത്ത് എത്തിയ അഗ്‌നിരക്ഷാ സേനാ സേനാ അധികൃതര്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha