കാമുകിക്കൊപ്പം താമസിക്കാന്‍ ഭാര്യയെ മർദ്ദിച്ച് അവശയാക്കി; രാജ്യം വിടാനൊരുങ്ങുന്ന ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്ന് ഭാര്യയുടെ പരാതി
കാമുകിയ്ക്കൊപ്പം വേണ്ടി ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ആശുപത്രിയിലാക്കിയശേഷം രാജ്യം വിടാന്‍ ഒരുങ്ങുന്ന ഭര്‍ത്താവിനെതിരേ അടിയന്തരമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കുന്നത്തുനാട് കടയനാട് സ്വദേശിക്കെതിരേ ഭാര്യ എറണാകുളം ചങ്ങമ്പുഴ നഗര്‍ സ്വദേശിനി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 2013 ഏപ്രില്‍ 18 നാണ് ഇവര്‍ വിവാഹിതരായത്. യുകെയില്‍ ജോലി ചെയ്യുന്ന ദമ്പതികള്‍ക്ക് മൂന്നരവയസുള്ള ഒരു പെണ്‍കുട്ടിയുണ്ട്.
ഭര്‍ത്താവ് തന്നെ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നും ഭര്‍ത്താവിനു മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതാണു മര്‍ദ്ദനത്തിന് കാരണമെന്നും ഭാര്യ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുകെ പോലീസില്‍ പരാതി നല്‍കുകയും അവര്‍ ഇടപെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ദമ്പതികള്‍ നാട്ടിലുണ്ട്. കഴിഞ്ഞ 16നു ഭര്‍ത്താവ് വീണ്ടും ക്രൂരമായി മര്‍ദിച്ചെന്നു യുവതി പറയുന്നു. തലയില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നു കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഭര്‍ത്താവിന്റെ അച്ഛനും അമ്മയും മര്‍ദ്ദനം നോക്കിനില്‍ക്കുകയായിരുന്നു. ഭര്‍ത്താവ് ഇപ്പോള്‍ രാജ്യം വിടാന്‍ ഒരുങ്ങുകയാണ്. തന്നെ ഉപേക്ഷിച്ചശേഷം കാമുകിയുമായി താമസിക്കാനാണു ശ്രമിക്കുന്നതെന്നും യുവതി പരാതിയില്‍ പറയുന്നു പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പിയും കുന്നത്തുനാട് എസ്‌ഐയും ഭര്‍ത്താവിനെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു നിയമനടപടികള്‍ ആരംഭിക്കണമെന്നു കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹനദാസ് നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha