തെളിവ് ചോദിച്ചവർക്കും പോലീസിന്റെ മേൽ മെക്കിട്ട് കയറിയവർക്കും ഹൈക്കോടതിയുടെ ചുട്ട മറുപടി; ദിലീപിനെതിരായ തെളിവുകൾ കണ്ടപ്പോൾ കോടികൾ പോക്കറ്റിലാക്കിയ വക്കിലുമാരും അന്ധംവിട്ടു
ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളുന്നത് തെളിവുകളും പ്രോസിക്യൂഷന്‍ വാദങ്ങളും സസൂക്ഷ്മം വിശകലനം ചെയ്താണ്. ഗൂഢാലോചനയക്ക് ആധികാരികമായി പൊലീസ് ഉന്നയിക്കുന്ന വാദങ്ങള്‍ കോടതിക്കും ബോധ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ദിലീപിനായി ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളി. ഗുരുതരമായ പരാമര്‍ശങ്ങളാണ് കോടതി നടത്തിയത്.
തന്റെ വിവാഹജീവിതം തകര്‍ത്ത നടിയോട് പ്രതികാരം ചെയ്യണമെന്ന ചിന്തയിലാണ് കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് വാദം കോടതി കോടതി അംഗീകരിച്ചു. ഇര മജിസ്ട്രറ്റിന് മുന്നില്‍ നല്‍കിയ മൊഴി കോടതി അംഗീകരിച്ചിട്ടുണ്ട്. കുറ്റകൃത്യം ചിത്രീകരിച്ച ഫോണും മെമ്മറി കാര്‍ഡും ഉടന്‍ കണ്ടെത്തണം. അല്ലെങ്കില്‍ ഇരയുടെ ജീവനു പോലും ഭീഷണിയുണ്ടാകുമെന്ന് വിലയിരുത്തലും ഉണ്ട്.
പൊതുജനവും മാധ്യമങ്ങളും അറിയാത്തെ തെളിവുകൾ ഹൈക്കോടതിയിൽ പോലീസ് ഹാജരാക്കിയപ്പോൾ ശരിക്കും ആവിയായി പോയത് ദിലീപ് ഒഴുക്കിയ കോടികൾ.. ഞെട്ടിയത് കോടികൾ പോകറ്റിൽ തള്ളി ജാമ്യം ഉറപ്പ് പറഞ്ഞ വക്കീലുമാരും. ദിലീപിനെ അറസ്റ്റ് ചെയ്യാൻ എന്ത് തെളിവാണ് ഉള്ളതെന്ന് എല്ലാവരും പോലീസിനോട് ചോദിച്ചിരുന്നു. എന്നാൽ പോലീസ് എല്ലാം ഹൈക്കോടതിയേ ബോധിപ്പിച്ചു. മാധ്യമങ്ങളേയും, ജനങ്ങളേയും അല്ല അന്വേഷണ റിപ്പോർട്ടും തെളിവും കാട്ടേണ്ടത്. അത് ഹാജരാക്കേണ്ടിടത്ത് ഹാജരാക്കി. അതാണ് കേരളാ പോലീസ്.
ദിലീപിനേ അറസ്റ്റ് ചെയ്തത് എന്ത് തെളിവുവച്ചാണ് എന്ന് ചോദിച്ച് കേരളാ പോലീസിന്റെ മേലേ മെക്കിട്ട് കേറിയവർക്ക് ഹൈക്കോടതിയുടെ മറുപടി.. കേസിൽ ശക്തമായ തെളിവുണ്ട്. അപൂർവ്വമായ കുറ്റകൃത്യമെന്നും ഹൈക്കോടതി പറഞ്ഞു. ദിലീപിനെതിരെ കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. അപൂര്‍വമയ കേസെന്ന് വിലയിരുത്തിയ കോടതി അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ് എന്നും കേസിന് ഗുരുതര സ്വഭാവം ഉണ്ടെന്നും നിരീക്ഷിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് ഹൈക്കോടതി കൂടി ജാമ്യം നിഷേധിച്ചതോടെ കടുത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ച് ഹൈക്കോടതി ജാമ്യം തള്ളിയതോടെ ദിലീപിന്റെ നില കൂടുതല്‍ പരുങ്ങലില്‍ ആയി എന്ന് തന്നെ പറയേണ്ടി വരും. ദിലീപിന്റെ മുന്നില്‍ ഇനി ചുരുങ്ങിയ വഴികള്‍ മാത്രമേ ഉള്ളൂ. ഹൈക്കോടതി അങ്കമാലി കോടതിയുടെ നിലപാട് തന്നെ പിന്തുടര്‍ന്നപ്പോള്‍ ദിലീപിന്റെ മുന്നില്‍ പുറത്തിറങ്ങാനുള്ള വലിയൊരു വഴിയാണ് അടഞ്ഞത്.
സുപ്രീം കോടതി ഹൈക്കോടതിയുടെ ഉത്തരവ് ശരിവെയ്ക്കുകയാണ് എങ്കില്‍ ദിലീപിന് മുന്നില്‍ പോംവഴികള്‍ അവശേഷിക്കുകയാവും. ഇത്രയും സ്വാധീനശക്തിയുള്ള ഒരാള്‍ പീഡനക്കേസില്‍ പ്രതിയാണെന്നിരിക്കേ സാക്ഷികളേയും മറ്റും സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യത കൂടുതലാണ് എന്നിരിക്കേ സുപ്രീം കോടതിയും ദിലീപിന്റെ രക്ഷയ്ക്ക് എത്താന്‍ സാധ്യത കുറവാണ്. ദിലീപിന്റെ മുന്നിലുള്ള മറ്റൊരു വഴി ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കുക എന്നതാണ്.
റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ഹൈക്കോടതിയേയോ മജിസ്‌ട്രേററ് കോടതിയെയോവീണ്ടും സമീപിക്കുക എന്ന വഴി നടന് മുന്നിലുണ്ട്. 90 ദിവസത്തിനകം അന്വേഷണസംഘത്തിന് കേസിലെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ല എങ്കില്‍ ദിലീപിന് പുറത്തിറങ്ങാന്‍ സാധ്യത തുറന്ന് കിട്ടും. കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ കാലതാമസം വന്നാല്‍ ദിലീപിന് ഹൈക്കോടതിയെ വീണ്ടും ജാമ്യത്തിനായി സമീപിക്കാം.
അങ്ങനെയെങ്കില്‍ ദിലീപിന് ജാമ്യം നല്‍കാതിരിക്കാനും കോടതിക്ക് സാധ്യമല്ല. ഇപ്പോൾ പതിനാല് ദിവസമായി താരം ജയിലിൽ ആണ്. അത് വരെ കാത്തിരിക്കാതെ സുപ്രീം കോടതിയിലേക്ക് പോകുക എന്ന തീരുമാനം ദിലീപ് കൈക്കൊള്ളാന്‍ സാധ്യതയില്ല എന്ന് തന്നെ വേണം കരുതാന്‍. ഇനി സുപ്രീം കോടതിയിലേക്ക് പോകാനാണ് തീരുമാനമെങ്കില്‍ കൊടികെട്ടിയ വക്കീലാവും ദിലീപിന് വേണ്ടി കോട്ടണിയുക.
ജാമ്യം നിഷേധിച്ചതോടെ ദിലീപ് റിമാന്‍ഡ് തടവുകാരനായി ആലുവ സബ് ജയിലില്‍ തുടരും. നാളെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ വീണ്ടും മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് വിടാനാണ് സാധ്യത. ദിലീപിനെതിരെ തെളിവുകളില്ലെന്നും നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് അറസ്‌റ്റെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാന്‍ കോടതി തയ്യാറായില്ല.
https://www.facebook.com/Malayalivartha