നടി ആക്രമിക്കപ്പെട്ട കേസിൽ മാഡത്തെ കൂടാതെ രണ്ട് നടിമാർക്ക് കൂടി പങ്ക് ; യഥാർത്ഥ പ്രതികളെ സംരക്ഷിക്കാന്‍ ഗൂഢാലോചനയെന്ന് ആളൂര്‍
നടിയെ ആക്രമിക്കപ്പെട്ട കേസിൽ മാഡത്തെ കൂടാതെ രണ്ട് നടിമാര്‍ കൂടെയുണ്ടെന്ന് അഡ്വക്കേറ്റ് ആളൂര്‍. മാഡം ആരെന്ന് വെളിപ്പെടുത്തേണ്ടത് സുനി തന്നെയാണെന്നും ആളൂര്‍ പറയുന്നു.. അഭിഭാഷക ധര്‍മ്മം അനുസരിച്ച് തനിക്ക് അക്കാര്യം പറയാന്‍ സാധിക്കില്ലെന്നും ആളൂര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. സുനിയെ കോടതിയില്‍ ഹാജരാക്കുന്നത് തടഞ്ഞ പോലീസിന് ചില ഉദ്ദേശങ്ങളുണ്ടെന്നും ആളൂര്‍ സൂചിപ്പിച്ചു. മാഡം ആരെന്ന് വെളിപ്പെടുത്തുന്നതില്‍ നിന്നും സുനിയെ തടയുന്നതിനാണ് പോലീസ് കോടതിയില്‍ ഹാജരാക്കാതിരുന്നത് എന്നും ആളൂര്‍ ആരോപിച്ചു. പോലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്നും പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ആളൂര്‍ ആരോപിച്ചു.
നടിയെ ആക്രമിച്ച കേസിലുൾപ്പെട്ട ‘മാഡം’ ആരാണെന്ന് അങ്കമാലി കോടതിയിൽ വെളിപ്പെടുത്തുമെന്ന് പൾസർ സുനി പറഞ്ഞിരുന്നു. ‘മാഡം’ സിനിമാ മേഖയിൽനിന്നുള്ള ആളാണെന്നും സുനി പറഞ്ഞു. 2011 ൽ മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ ഈ പ്രതികരണം. നേരത്തെ കോടതിയിൽ ഹാജരാക്കിയപ്പോൾ കേസുമായി ബന്ധപ്പെട്ട് വൻ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് പൾസർ സുനി പറഞ്ഞിരുന്നു. കേസിൽ മാഡം കെട്ടുകഥയല്ലെന്നും അത്തരത്തിലൊരാൾ ഉണ്ടെന്നും പൾസർ സുനി നേരത്തെ പറഞ്ഞിരുന്നു.
മാഡം സിനിമ നടിയാണെന്നും പതിനാറാം തീയതിക്കുശേഷം വെളിപ്പെടുത്തുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. മാഡം ആരെന്ന് ഇന്ന് വെളിപ്പെടുത്തുമെന്ന് സുനി നേരത്തെ പറഞ്ഞിരുന്നത് പ്രകാരം എറണാകുളം എംസിജെഎം കോടതിക്ക് മുന്നില്‍ വന്‍ മാധ്യമ സംഘമാണ് എത്തിയിരുന്നത്. എന്നാല്‍ സുനി മാഡത്തിന്റെ പേര് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയില്ല. കോടതിയില്‍ പറയുമെന്നായിരുന്നു സുനിയുടെ പ്രതികരണം. എന്നാല്‍ അത് പോലീസ് മുടക്കി. തുടര്‍ന്ന് കോടതിയില്‍ നിന്നും കാക്കനാട് ജയിലിലെത്തിച്ചപ്പോഴും സുനി നിലപാടില്‍ ഉറച്ച് നിന്നു. മാഡത്തെക്കുറിച്ച് പറഞ്ഞത് നുണയല്ലെന്നായിരുന്നു സുനിയുടെ പ്രതികരണം
https://www.facebook.com/Malayalivartha