അൽഫോൻസ് കണ്ണന്താനം മാപ്പ് പറയണം.. ഇന്ധനവിലവര്‍ധനയ്‌ക്കെതിരെ കക്കൂസ് സമര്‍പ്പിച്ച് കെഎസ്‌യുവിന്റെ പ്രതിഷേധം
രാജ്യത്ത് ഇന്ധന വിലവർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്തെത്തിയിരുന്നു. വാഹനമുള്ളവർ പട്ടിണി കിടക്കുന്നവരല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വിലവർധന മനഃപൂർവമുള്ള നടപടിയാണെന്നും കണ്ണന്താനം പറഞ്ഞു.
രാജ്യത്തെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയാണു മോദി സർക്കാർ പ്രവർത്തിക്കുന്നത്. പാവപ്പെട്ടവർക്കുള്ള ക്ഷേമനിധിക്ക് പണം കണ്ടെത്തുന്നത് പെട്രോൾ ഉൽപന്നങ്ങളുടെ നികുതിയിൽനിന്നാണെന്നും കണ്ണന്താനം വ്യക്തമാക്കിയിരുന്നു. അവർക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം, തൊഴിൽ ഇവ ഉറപ്പു വരുത്താനാണു ശ്രമിക്കുന്നത്. ഇതിനായി ലക്ഷക്കണക്കിന് കോടി രൂപ ആവശ്യമാണ്. പെട്രോളിയം വിലവർധന ഉൾപ്പടെയുള്ളവയിൽനിന്നു കിട്ടുന്ന പണം ഇതിനായാണ് സർക്കാർ ഉപയോഗിക്കുന്നത്.
അൽഫോൺസ് കണ്ണന്താനത്തിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ കൊച്ചിയില്‍ കെഎസ്‌യുവിന്റെ പ്രതിഷേധം. പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ കക്കൂസ് സമര്‍പ്പിച്ചായിരുന്നു കെഎസ്‌യുവിന്റെ പ്രതിഷേധം. ഇന്ധന വില വര്‍ധനയിലൂടെ ലഭിക്കുന്ന പണം പാവപ്പെട്ടവര്‍ക്ക് കക്കൂസ് നിര്‍മിക്കണമെന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. പെട്രോള്‍ വില വര്‍ധനയെക്കുറിച്ചുള്ള നിരുത്തരവാദപരമായ പ്രസ്താവന പിന്‍വലിച്ച കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മാപ്പുപറയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
കെഎസ്‌യു മഹാരാജാസ് കോളജ് യൂണിറ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതികാത്മക കക്കൂസ് പ്രതിഷേധം. ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെഎസ്‌യു പ്രവര്‍ത്തകര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha