വിവാഹം കഴിഞ്ഞ് കാര്യം കഴിഞ്ഞപ്പോൾ തന്നെ ഉപേക്ഷിക്കാൻ നോക്കിയ മൂന്നാമത്തെ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിക്കാൻ പ്രചോദനമായത് സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച സംഭവം
കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി ഖൈറുന്നിസയാണ് അറസ്റ്റിലായത്. യുവതിക്കെതിരെ വധശ്രമത്തിനാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. സംഭവം നടന്ന ടൂറിസ്റ്റ് ഹോമിലെ മാനേജറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച കുറ്റിപ്പുറം തിരൂര്‍ റോഡിലെ ലോഡ്ജിലാണ് സംഭവം നടന്നത്. സ്വാമി ഗംഗേശാന്ദയുടെ ജനനേന്ദ്രീയം മുറിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഇതായിരുന്നു പ്രചോദനമെന്നും പ്രതി മൊഴി കൊടുത്തിട്ടുണ്ട്.
യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസില്‍ അറസ്റ്റിലായ ഹെറുന്നീസയ്ക്ക് മൂന്നു ഭര്‍ത്താക്കന്‍മാര്‍. 30 വയസിനിടയിലെ മൂന്നാമത്തെ ഭര്‍ത്താവാണ് അക്രമത്തിന് ഇരയായ തിരൂര്‍ കാവിലക്കാട് സ്വദേശി ഇര്‍ഷാദ്(27). ജനനേന്ദ്രിയം മുറിച്ച കേസില്‍ ഭാര്യ ഹൈറുന്നീസയെ(30) ഇന്നലെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയതപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. രണ്ടരവര്‍ഷം മുമ്പാണ് ഇവരുടെ രജിസ്റ്റര്‍ വിവാഹം കഴിഞ്ഞത്.
എന്നാല്‍, ഇതിനിടെ ഇര്‍ഷാദിന് വീട്ടുകാര്‍ വിവാഹാലോചന ആരംഭിച്ചതോടെ ഹൈറുന്നീസ അതൃപ്തിയറിയിച്ചു. എന്നാല്‍, ഇത് വകവെക്കാതെ വിവാഹാലോചനയുമായി മുന്നോട്ടുപോയ വൈരാഗ്യത്തെത്തുടര്‍ന്നാണ് സംഭവം. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഹൈറുന്നീസ ഇര്‍ഷാദിനെ കുറ്റിപ്പുറത്തേക്ക് വിളിച്ച് വരുത്തി. ലോഡ്ജിലെത്തിയ ഉടന്‍ ഇര്‍ഷാദിന് മയക്കുഗുളിക കലക്കിയ വെള്ളം നല്‍കി. മയക്കമായതോടെ കത്തിയെടുത്ത് ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. റൂമില്‍ രക്തം പരന്നതോടെ ഹൈറുന്നീസ ആളെക്കൂട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പലതവണ പൊലീസ് ചോദ്യം ചെയ്തെങ്കിലും താന്‍ സ്വയം മുറിച്ചതാണെന്ന വാദത്തില്‍ യുവാവ് ഉറച്ചുനിന്നു.
ആശയക്കുഴപ്പത്തിലായ പൊലീസ് ലോഡ്ജ് മാനേജറുടെ മൊഴിയില്‍ കേസെടുത്ത് യുവതിയെ വിട്ടയച്ചിരുന്നു. എന്നാല്‍, ഞായറാഴ്ച രാവിലെയോടെ യുവാവ് മൊഴിമാറ്റുകയും യുവതി മുറിച്ചതാണെന്ന് സമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആദ്യ ഭര്‍ത്താവിന്റെ ദുര്‍നടപ്പ് സഹിക്കാതെയാണ് ഹൈറുന്നിസ വിവാഹ മോചനം തേടിയത്. ആക്രമണത്തിനിരയായ ഇര്‍ഷാദിന്റെ നാട്ടിലേക്കായിരുന്നു പെരുമ്ബാവൂരില്‍ നിന്ന് ഹൈറുന്നീസയെ ആദ്യം വിവാഹം ചെയ്തുകൊണ്ടുവന്നത്. വിവാഹമോചനം നേടിയ യുവതിയുടെ മൊബൈല്‍ നമ്പറിലേയ്ക്ക് ഇര്‍ഷാദിന്റെ വിളിയെത്തി. ഇതോടെ പ്രണയം തുടങ്ങി. ഹൈറുന്നീസയ്ക്ക് ഇര്‍ഷാദിനെക്കാള്‍ പ്രായക്കൂടുതലുണ്ടായിരുന്നു. പക്ഷേ അകലാന്‍ മനസ്സ് സമ്മതിക്കില്ലെന്നായപ്പോള്‍ രഹസ്യമായി വിവാഹം രജിസ്റ്റര്‍ ചെയ്തു.
എന്നാല്‍ ഇര്‍ഷാദ് ചതിക്കാനൊരുങ്ങുന്നുവെന്ന് യുവതി തിരിച്ചറിഞ്ഞു. ഇര്‍ഷാദ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനൊരുങ്ങിയതോടെ അവള്‍ കത്തിയെടുത്തു. വിദേശത്തുള്ള ഇര്‍ഷാദ് നാട്ടിലെത്തിയപ്പോള്‍ വിവാഹത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. ഒരാഴ്ച മുമ്പ് കുറ്റിപ്പുറത്തെ ഇതേ ലോഡ്ജില്‍ ഇരുവരും മുറിയെടുത്തിരുന്നു. വീട്ടുകാര്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വിവാഹംകഴിക്കാനാണ് ഇര്‍ഷാദിന്റെ നീക്കമെന്നറിഞ്ഞതോടെ എല്ലാം തീരുമാനിച്ചുറപ്പിച്ചു. വീണ്ടും കുറ്റിപ്പുറത്തെത്തി കാണണമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു. പിന്നെ ജനനേന്ദ്രീയം മുറിച്ച് പ്രതികാരം തീര്‍ത്തു. പെരുമ്പാവൂരിൽ നിന്ന് തിരൂരിലെത്തിയ ഹൈറുന്നിസ പേനാകത്തി വാങ്ങിയാണ് കുറ്റിപ്പുറത്തെത്തിയത്.
ഇര്‍ഷാദിനൊപ്പം ലോഡ്ജ് മുറിയിലെത്തി വിവാഹത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. വഴങ്ങാതായപ്പോള്‍ ഇര്‍ഷാദിനെ ആക്രമിച്ചു. മറ്റൊരു സ്ത്രീയെ വിവാഹംകഴിച്ച് തന്നെ ഉപേക്ഷിച്ച് പോകാതിരിക്കാനാണ് കൃത്യം നടത്തിയതെന്നാണ് ഹൈറുന്നീസ പൊലീസിന് മൊഴിനല്‍കിയത്. നേരത്തെ വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ ഹൈറുന്നീസ വിവാഹമോചനംനേടിയ ശേഷമാണ് ഇര്‍ഷാദിനെ വിവാഹംകഴിച്ചത്. പാലക്കാട്ടുവച്ചായിരുന്നു വിവാഹം.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തിട്ടുണ്ട്. അപകട നില തരണം ചെയ്‌തെന്നും നാലു ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വിവാഹമോചിതയും രണ്ട് കുട്ടികളുടെ മാതാവുമാണ് യുവതി.
https://www.facebook.com/Malayalivartha