വികാരിയച്ചന്‍ തന്റെ ഭാര്യക്കൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി ഭർത്താവ്; പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ കാമുകിയെ ഉപേക്ഷിച്ച് അച്ചൻ പിന്നെയും മുങ്ങി
വികാരിയച്ചനും രണ്ട് മക്കളുള്ള യുവതിയും ഒളിച്ചോടിയെന്ന പരാതിയുമായി യുവാവ്. സിഎംഐ സഭ തൃശൂര്‍ ചിയ്യൂര്‍ ഇടവക വികാരി സോണി ആന്റണിയാണ് സണ്‍ഡേസ്‌കൂള്‍ അധ്യാപികയുടെ കൂടെ മുംബൈയിലേയ്ക്ക് കടന്നത്. ഭാര്യയെ കാണാനില്ലെന്ന യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് വൈദികനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പിന്നീട് ഇവരെ ഉപേക്ഷിച്ച് വൈദീകന്‍ കടന്നു കളഞ്ഞു. കഴിഞ്ഞ മാസം ആയിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയതെങ്കിലും സഭാ മേലധ്യക്ഷന്മാരുടെ സമ്മര്‍ദം മൂലം സംഭവം പുറത്താരും അറിഞ്ഞില്ല.
ഫാ.സോണി കോളേജ് അധ്യാപകനാണ്. കലാകാരനും ഗായകനുമായ വൈദികന്റെ താല്‍പര്യങ്ങളെ മാനിച്ച് സഭാ നേതൃത്വം ഉപരിപഠനത്തിനായി വിദേശത്തേക്ക് അയക്കാനിരിക്കെയാണ് സംഭവം. സണ്‍ണ്ടേസ്‌കൂള്‍ അധ്യാപിക ആയതിനാല്‍ ഇവരുടെ അടുപ്പത്തില്‍ ആര്‍ക്കും സംശയമുണ്ടായില്ലെന്ന് മാത്രമല്ല സോണി കൂടെക്കൂടെ യുവതിയുടെ വീട്ടിലെത്തിയതും സ്വാഭാവികമായിട്ടായിരുന്നു.
പള്ളിക്കുള്ളില്‍ നിന്ന് അച്ചനെയും യുവതിയെയും നാട്ടുകാര്‍ പിടികൂടിയിരുന്നു. മുമ്പ് ഒരിക്കൽ അച്ചനൊപ്പം യുവതിയെ ഒരാള്‍ കണ്ടെങ്കിലും അത് വിശ്വസിക്കാന്‍ ആരും തയാറായിരുന്നില്ല. വിവരമറിഞ്ഞ ഭര്‍ത്താവ് യുവതിയെ അവരുടെ വീട്ടിലാക്കിയെങ്കിലും കഴിഞ്ഞ ദിവസം വൈദികനൊപ്പം അവര്‍ മുംബൈക്ക് കടക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ യുവതിയെ ഉപേക്ഷിച്ച് വൈദികന്‍ രക്ഷപ്പെടുകയായിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും സോണിയെ വൈദികസ്ഥാനത്ത് നിന്നും പുറത്താക്കാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ യുവതിയെ ഉപേക്ഷിച്ച് വൈദികന്‍ രക്ഷപ്പെട്ടെന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha