കാവ്യയ്ക്ക് മുൻകൂർ ജാമ്യം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തീർപ്പാക്കി
നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്റെ ഹർജി ഹൈക്കോടതി തീർപ്പാക്കി. കേസിൽ കാവ്യ പ്രതിയല്ലാത്തതിനാൽ അറസ്റ്റ് ഭീഷണി ഇല്ലെന്ന് കോടതി പറഞ്ഞു.
അതിനാൽ മുൻകൂർ ജാമ്യം ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തീർപ്പാക്കിയത്. അതേസമയം, കേസിൽ നാദിർഷ നൽകിയ ഹർജി അടുത്ത മാസം നാലിന് പരിഗണിക്കാനായി മാറ്റി. അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കാവ്യയും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യയെന്ന നിലയില്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും കുടുംബത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും കാവ്യ ഹര്‍ജിയില്‍ പറയുന്നു. കേസില്‍ പറയുന്ന മാഡം കാവ്യയാണെന്ന് സുനി പറഞ്ഞപ്പോള്‍, സുനിയുമായി പരിചയമില്ലെന്നും മാഡം സാങ്കല്‍പ്പിക കഥാപാത്രമാണെന്നുമാണ് കാവ്യയുടെ വാദം.
പതിമൂന്നു മണിക്കൂര്‍ മാരത്തോണ്‍ ചോദ്യംചെയ്യല്‍ ഉള്‍പ്പെടെ രണ്ടുവട്ടം ചോദ്യംചെയ്യലിന് വിധേയനായ നാദിര്‍ഷയും അറസ്റ്റ് ഭയന്നാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. സുനി ജയിലില്‍നിന്നും പണം ആവശ്യപ്പെട്ട് നാദിര്‍ഷയെ വിളിച്ചിരുന്നു. എന്നാല്‍, സുനിയെ അറിയില്ലെന്നാണ് നാദിര്‍ഷയുടെ നിലപാട്.
ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. നേരത്തെ ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ടുതവണ വീതം തള്ളിയിരുന്നു. ദിലീപ് 77 ദിവസമായി ആലുവ സബ് ജയിലിലാണ്.
https://www.facebook.com/Malayalivartha