കോൺഗ്രസ് നേതാക്കളെ കൂട്ടത്തോടെ സോളാർ കേസിൽ പ്രതിയാക്കിയ നടപടിയിൽ മെല്ലെ പോക്ക് വേണമെന്ന സി പി എം കേന്ദ്ര നേത്യത്വത്തിന്റെ ആവശ്യം തള്ളി പിണറായിയും കോടിയേരിയും
ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ കൂട്ടത്തോടെ സോളാർ കേസിൽ പ്രതിയാക്കിയ നടപടിയിൽ മെല്ലെ പോക്ക് വേണമെന്ന സി പി എം കേന്ദ്ര നേത്യത്വത്തിന്റെ ആവശ്യം പിണറായിയും കോടിയേരിയും തള്ളിയെന്ന് രഹസ്യവിവരം.
സി പി എം അഖിലേന്ത്യാ തലത്തിൽ കോൺഗ്രസുമായി സഹകരിക്കാൻ നീക്കങ്ങൾ ശക്തമാക്കവേ ചില ഉന്നത കോൺഗ്രസ് നേതാക്കൾ കേരള വിഷയത്തിൽ ഇടപെട്ടെന്നാണ് വിവരം. ഒരു പ്രമുഖ അഖിലേന്ത്യാ കോൺഗ്രസ് നേതാവിന്റെ മകനും സരിതക്കേസിൽ ആരോപണ വിധേയനാണ്. അതെല്ലാം അന്വേഷിച്ചാൽ രാജ്യാന്തര തലത്തിൽ നടന്ന ചില ഡീലുകൾ പുറത്തുവരും.
ഇതാണ് ഹൈക്കമാന്റ് നേതാക്കളെ അലോസരപ്പെടുത്തുന്നത്. ഇപ്പോൾ പ്രഖ്യാപിച്ച കാര്യങ്ങളിലൊന്നും മാറ്റം വരുത്തേണ്ടെന്നും എന്നാൽ അന്വേഷണം പൂർത്തിയാക്കുമ്പോൾ തട്ടുകേട് സംഭവിക്കരുതെന്നുമാണ് പിണറായിക്ക് ലഭിച്ച ഉപദേശം.
എന്നാൽ അന്വേഷണം അതിന്റെ വഴിക്ക് പോകുമെന്നും ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും പിണറായി പറഞ്ഞതായാണ് വിവരം. താൻ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കില്ലെന്നും അത്തരം തെറ്റിദ്ധാരണകൾ ആർക്കും വേണ്ടെന്നും പിണറായി പറഞ്ഞത്രേ. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അഴിമതി ക്കാരും സ്ത്രീലമ്പടൻമാരുമാണെന്ന് തെളിഞ്ഞാൽ അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് ഹൈക്കമാന്റ് കരുതുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് മനസില്ലാമനസോടെ അവർ ഇടപെട്ടത്.
ബിജെപിയെ ചെറുക്കാനാണെന്ന വ്യാജേനയാണ് സി പി എം കോൺഗ്രസുമായി സഹകരിക്കുന്നത്. ദേശീയ തലത്തിൽ സി പി എമ്മിന് ഒരു സ്വാധീനവുമില്ല. കോൺഗ്രസ് ബന്ധത്തെ എക്കാലവും എതിർത്തു പോന്ന വി എസ് പോലും ഇതിനു സമ്മതം മൂളിയത് ഈ സാഹചര്യത്തിലാണ്. എന്നാൽ കേരള കാര്യം ആദ്യം എന്ന മട്ടിലാണ് പിണറായി നീങ്ങുന്നത്.
സോണിയാ ഗാന്ധി തന്നെ കേരള നേതാക്കൾക്ക് വേണ്ടി സോളാറിൽ ഇടപെട്ടു എന്നാണ് വിവരം. സോണിയ സീതാറാം യച്ചൂരിയുമായി സംസാരിച്ചെന്നാണ് വിവരം.
https://www.facebook.com/Malayalivartha