ജനരക്ഷായാത്രക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വരവേൽപ്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര തിരുവനന്തപുരത്തു സമാപിക്കുമ്പോൾ ജാഥാ കടന്നു പോകുന്ന വഴിയിൽ സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ പ്രതിരോധപരമായ വരവേൽപ് .ആർ .എസ്.എസിനും ബിജെപിക്കുമെതിരെ ബോർഡുകളും ബാനറുകളും സ്ഥാപിച്ചു. ഫാസിസിസത്തെ തകർക്കുക, ആർ .എസ.എസ്സിനെ നിരോധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത ബോർഡുകൾ കോളേജിന്റെ മലയാളം വിഭാഗത്തിൽ റോഡ് അരികിൽ ഇന്നലെ രാത്രി ആണ് സ്ഥാപിച്ചത്.
യാത്രയെ വരവേൽക്കാൻ രാത്രി പ്രചരണപരിപാടികൾക്കായ് ബിജെപി പ്രവർത്തകരും നഗരത്തിൽ സജീവാമായിരുന്നു. രാത്രി പ്രദേശത്തു സംഘർഷാന്തരീക്ഷം ഉണ്ടാകുകയും ചെയ്തു .അതെ സമയം ജനരക്ഷാ യാത്രക്കെതിരെ സ്ഥാപിച്ച ബോർഡുകൾ പോലീസ് എത്തി നീക്കം ചെയ്തു.എറണാകുളം , മഹാരാജാസ് കോളേജിലും സമാനമായ പ്രതിഷേധം ഉയർന്നിരുന്നു.എന്നാൽ രാവിലെ കോളേജിലെ എസ എഫ് ഐ യുടെ പ്രവർത്തകർ ബോർഡുകൾ പുനഃസ്ഥാപിച്ചു.
ബോർഡുകൾക്കു മുന്പിലൂടെയാണ് ജനരക്ഷാ യാത്ര കടന്നു പോയതു, പ്രധാന മന്ത്രിക്കും, മറ്റു സംസ്ഥാനങ്ങളിലെ ബിജെപി, ആർ. എസ .എസ അക്രമങ്ങൾക്കുമെതിരെയും പോസ്റ്ററുകൾ ഉണ്ടായിരുന്നു . എന്നാൽ യാതൊരു വിധ സംഘര്ഷങ്ങളും ഇല്ലാതെയാണ് ജാഥാ കടന്നു പോയത് എന്നതും ശ്രദ്ധേയമാണ്
https://www.facebook.com/Malayalivartha