സോളാറിന്റെ പേരിൽ ചിലവാക്കുന്നത് പട്ടിണി പാവങ്ങളുടെ നികുതി പണം
വര്‍ഷങ്ങള്‍ നീണ്ട മൊഴിയെടുക്കലും അന്വേഷണവും കഴിഞ്ഞ് സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ഈ റിപ്പോര്‍ട്ട് വിവരാവകാശ പ്രകാരം ലഭിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തുവന്നു. എന്നാല്‍ 1073 പേജുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ 2146 രൂപ ചിലവാക്കേണ്ടിവരും സര്‍ക്കാരിന്. തനിക്കെതിരെ കേസെടുത്ത റിപ്പോര്‍ട്ട് കാണാന്‍ ന്യായമായും തനിക്ക് അവകാശമുണ്ടെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് പിണറായി സര്‍ക്കാരിനും അംഗീകരിക്കണം. സോളാര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സര്‍ക്കാരിന് പണം നല്‍കി വാങ്ങാമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചപ്പോള്‍ വേണ്ട ഞങ്ങള്‍ സഭയില്‍ വയ്ക്കാമെന്നാണ് പിണറായി സര്‍ക്കാരിന്റെ നിലപാട്.
നിയമസഭയില്‍ സോളാര്‍കമ്മീഷന്‍ റിപ്പോര്‍ട്ട് വയ്ക്കാനായി നവംബര്‍ 9ന് യോഗം ചേരും. റിപ്പോര്‍ട്ടും നടപടി രേഖയ്ക്കും സഭയുടെ മേശപ്പുറത്ത് വയ്ക്കുമെന്ന് മുഖ്യമന്ത്രി ഒരു വാക്ക് പറയും.ആവശ്യമെങ്കില്‍ ചെറിയൊരു പ്രസംഗവും. ഒരു ദിവസം സഭ ചേരാന്‍ 26 ലക്ഷം വേണമെന്നാണ് കണക്ക്. സിറ്റിങ് ഫീസും യാത്ര ബത്തയും എംഎല്‍എമാരുടെ ചിലവും ജീവനക്കാരുടെ ഓവര്‍ ടൈം ശമ്ബളവുമൊക്കെയായിട്ടാണ് ഇത്രയും ചിലവ്.
കമ്മീഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ മേശപ്പുറത്തുവയ്ക്കാന്‍ പ്രത്യേക സഭ ചേരുന്നത് ഇതാദ്യം. റിപ്പോര്‍ട്ട് സഭയില്‍ പുറത്തുവിടും മുമ്ബ് അവതരിപ്പിക്കണമെന്ന് നിയമമില്ലാതിരിക്കേയാണ് ഈ ' ചടങ്ങ്'. കഷ്ടിച്ച് ഒരു മണിക്കൂര്‍ മാത്രം ചേരാന്‍ ലക്ഷങ്ങള്‍ വേണമെന്നിരിക്കേ ഇതിനായി സഭ ചേരുന്നതിനെ വിമര്‍ശിക്കുന്നവരുമുണ്ട്.
https://www.facebook.com/Malayalivartha