ഹാദിയയെ ഉറക്കിക്കിടാത്താന്‍ മയക്കുമരുന്ന് നല്‍കുന്നു, വീട്ടില്‍ ക്രൂരമായ മര്‍ദ്ദനം; ആരോപണങ്ങളുമായി ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോൻ
ഹാദിയ കേസില്‍ ഗുരുതര ആരോപണങ്ങളുമായി ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍. ഹാദിയക്ക് മയക്കുമരുന്ന് മയക്കിടത്തുകയാണെന്ന് ഗോപാല്‍ മേനോന്‍ ആരോപിച്ചു. വീട്ടില്‍ ക്രൂരമായ മര്‍ദ്ദനത്തിരയാകുന്നതായി ഹാദിയ പറയുന്ന വീഡിയോ താന്‍ കണ്ടുവെന്നും ഗോപാല്‍ മേനോന്‍ വെളിപ്പെടുത്തി. നാളെ പുറത്തിറങ്ങുന്ന അയാം ഹാദിയ എന്ന ഡോക്യുമെന്ററിയുടെ വിശദാംശങ്ങള്‍ വിവരിക്കവെയാണ് ഗോപാല്‍ മേനോന്റെ വെളിപ്പെടുത്തല്‍.
മതം മാറാന്‍ ഹാദിയയെ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ ബി.ജെ.പിയുടെ സഹായത്തോടെ അച്ഛന്‍ പദ്ധതിയിട്ടതായി ഹാദിയയുടെ അമ്മ വെളിപ്പെടുത്തുന്ന ഓഡിയോയും ഗോപാല്‍ മേനോന്‍ പുറത്തുവിട്ടു. ഹാദിയയെ ഉറക്കിക്കിടത്താന്‍ മയക്കുമരുന്ന് നല്‍കുകയാണ്. ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ നിയമിക്കണം. താന്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാകുന്നതായും കൊല്ലപ്പെട്ടേക്കാമെന്നും ഹാദിയ വെളിപ്പെടുത്തുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ കയ്യിലുണ്ടെന്നും. ഡോക്യൂമെന്ററി നിര്‍മ്മാണത്തിനിടെ രാഹുല്‍ ഈശ്വറിനെ കണ്ടപ്പോള്‍ താന്‍ ഈ വീഡിയോ കണ്ടതാണെന്നും ഗോപാല്‍ മേനോന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha