രുചിയേറിയ ഐസ്ക്രീമിനുപിന്നിലെ രുചിക്കൂട്ടിങ്ങനെ...
ഐസ്ക്രീം ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. കുഞ്ഞ് കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ ഐസ്ക്രീം കണ്ടാല്‍ കഴിക്കാന്‍ തോന്നുന്നവരാണ്. ജീവിതത്തില്‍ ഒരു തവണ പോലും ഐസ്ക്രീം കഴിക്കാത്തവര്‍ വിരളമായിരിക്കും.
പാലും പാലുൽപ്പന്നങ്ങളും ഉപയോഗിച്ചുണ്ടാക്കുന്ന തണുപ്പിച്ച ഡെസർട്ട് ആണ് ഐസ്ക്രീം. ഇത് വീടുകളിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. എന്നാൽ ആരുംതന്നെ അതിനു മെനക്കെടാതെ കടകളിൽനിന്നും വാങ്ങുന്നു. നമ്മൾ കുഞ്ഞുകാലം മുതലേ കാണുന്നതാണ് ഉന്തുവണ്ടികളിലും മറ്റും ഐസ്ക്രീമുകൾ വിൽപ്പന നടത്തുന്നത്. ഇപ്പോൾ ഇരുചക്ര വാഹനങ്ങളിലും ഉന്തു വണ്ടികളിലും ഐസ്ക്രീം വിൽക്കുന്നത് കൂടുതലും അന്യസംസ്ഥാനക്കാര്‍ ആണ്.
കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തും ഇതുപ്പോലെ ഇരുചക്ര വാഹനങ്ങളിലും ഉന്തു വണ്ടികളിലും അന്യസംസ്ഥാനക്കാര്‍ നീലേശ്വരം നഗരത്തിലൂടെ ഐസ്ക്രീം വിൽപ്പന നടത്താറുണ്ട്. ഇവിടെ അന്യസംസ്ഥാനക്കാർ തിങ്ങിപാര്‍ക്കുന്ന കടിഞ്ഞിമൂലയിലെ സ്വകാര്യ കോട്ടേഴ്‌സില്‍ ഒരു ഇടുങ്ങിയ മുറിയിലാണ് ഐസ് ക്രീം ഉണ്ടാക്കിയിരുന്നത്. നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് രുചിയേറിയ ഐസ്ക്രീമിനുപിന്നിലെ രുചിക്കൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്താകുന്നത്.
ലൈസന്‍സ് ഇല്ലാതെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഐസ്‌ക്രീം നിര്‍മ്മാണ യൂണിറ്റ് ആണ് ഇവിടെ കണ്ടെത്തിയത്. ശുചി മുറിയില്‍ നിന്നും ഒരുക്കുന്ന ഐസ്‌ക്രീമില്‍ ചേര്‍ക്കുന്നത് കക്കൂസില്‍ ഉപയോഗിക്കുന്ന കുഴല്‍കിണര്‍ വെള്ളം.
തുരുമ്പ് പിടിച്ച യന്ത്രത്തില്‍ തയാറാക്കുന്ന ഐസ്‌ക്രീമില്‍ മത്സ്യം കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന അമോണിയം ചേര്‍ത്ത ഐസ് കട്ടയാണ് ഉപയോഗിക്കുന്നത്. മുറിക്ക് വാതിലോ ജനലോ ഇല്ല. ചിലന്തിവല നിറഞ്ഞ മുറിയില്‍ ബീഡി കുറ്റികളും മദ്യകുപ്പികളും നിറഞ്ഞിരിക്കുന്നു.
ഐസ്‌ക്രീമിന് മനംകുളിര്‍പ്പിക്കുന്ന മണവും നിറവും ഉറപ്പാക്കുന്നതിന് ചേര്‍ക്കുന്ന എസന്‍സ് കാലപ്പഴക്കം ചെന്നതും. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വ്യാജ ഐസ്‌ക്രീം നിര്‍മ്മാണ യൂണിറ്റ് കണ്ടെത്തിയിട്ടും തുടർനടപടികളൊന്നുംതന്നെ സ്വീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha