Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍

എ.കെ. ശശീന്ദ്രനെ വെള്ളപൂശി റിപ്പോര്‍ട്ട് ... മാധ്യമ പ്രവര്‍ത്തക മൊഴി നല്‍കാന്‍ എത്തിയില്ല; എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ മംഗളം തന്നില്ല; ശശീന്ദ്രനെ കുറ്റപ്പെടുത്താത്ത ഹണിട്രാപ്പിലെ കമ്മീഷന്‍ റിപ്പോര്‍ട്ട്; മന്ത്രി വഴി തുറക്കുന്നു

21 NOVEMBER 2017 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്

കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും

ഫോണ്‍ കെണി വിവാദത്തില്‍പ്പെട്ട് രാജിവച്ച എ.കെ. ശശീന്ദ്രന് മന്ത്രിപദത്തിലേക്കുള്ള പാത തെളിയുന്നു. ജ്യൂഡീഷ്യല്‍ കമ്മീഷന്റെ അനുകൂല തീരുമാനമാണ് ശശീന്ദ്രന് ഉണ്ടായിരിക്കുന്നത്. എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദത്തില്‍ തെളിവൊന്നും കണ്ടെത്താനായില്ലെന്നാണ് കമ്മീഷന്‍ നിഗമനം. മാധ്യമങ്ങളുടെ ധാര്‍മികതയും രാഷ്ട്രീയത്തിലെ മൂല്യച്ഛുതിയും റിപ്പോര്‍ട്ടിന്റെ ഭാഗമാണ്. 

തെളിവൊന്നും ഇല്ലെന്ന് കമ്മീഷന്‍ പറഞ്ഞ സാഹചര്യത്തില്‍ എകെ ശശീന്ദ്രന് വീണ്ടും മന്ത്രിയായി തിരിച്ചെത്താന്‍ കഴിയും. ഫോണ്‍ കണി വിവാദത്തിലെ ഓഡിയോ ക്ലിപ്പ് വ്യക്തതയില്ലാത്തതാണെന്ന നിഗമനാണ് ജഡ്ജി പി.എസ്. ആന്റണി മുന്നോട്ട് വയ്ക്കുന്നത്. ഈ ഓഡിയോ ക്ലിപ്പിന്റെ ഒര്‍ജിനല്‍ കണ്ടെതാനാവാത്തതാണ് ശശീന്ദ്രന് തുണയാകുന്നത്.

ഫോണ്‍ കണി വിവാദത്തില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തക കമ്മീഷന് മുമ്പില്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യവും മന്ത്രിക്ക് അനുകൂലമാണ്. സ്വകാര്യ അന്യായം പിന്‍വലിക്കാന്‍ ഹൈക്കോടതിയെ മാധ്യമ പ്രവര്‍ത്തക സമീപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശീന്ദ്രന് മന്ത്രിസഭയില്‍ മടങ്ങി വരാന്‍ അവസരമൊരുങ്ങുന്നത്. ഹണി ട്രാപ്പ് കേസില്‍ പൊലീസ് കേസെടുത്തിരുന്നു. മംഗളം സിഇഒ അജിത് കുമാര്‍ അടക്കമുള്ളവരാണ് പ്രതികള്‍. ഇവരില്‍ നിന്നും കമ്മീഷന് ശശീന്ദ്രനെതിരായ തെളിവൊന്നും കിട്ടിയില്ല. ഓഡിയോയുടെ ആധികാരികതയും ഉറപ്പാക്കാന്‍ കമ്മീഷനായില്ല.

ഫോണ്‍ വിളിയും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതും അടക്കമുള്ള വിഷയങ്ങളാണ് കമ്മിഷന്‍ അന്വേഷിച്ചത്. എന്‍.സി.പിയുടെ മന്ത്രി തോമസ് ചാണ്ടി കൂടി രാജിവെക്കേണ്ടിവന്നതോടെ കമ്മിഷന്‍ റിപ്പോര്‍ട്ട് ശശീന്ദ്രനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കുറ്റമുക്തരായി ആദ്യം വരുന്ന ആള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന ഉറപ്പാണ് ഇടതുമുന്നണി എന്‍.സി.പിക്ക് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 31വരെ കമീഷന് കാലാവധി ഉണ്ടായിരിക്കെയാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കുന്നത്. ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ മാത്രമേ വയ്ക്കാന്‍ സര്‍ക്കാരിന് കഴിയൂ. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അതുണ്ടാകും. ഇതാണ് നടപടി ക്രമമെങ്കിലും മന്ത്രി കുറ്റക്കാരനല്ലെന്ന് കണ്ടാല്‍ മന്ത്രിസഭയില്‍ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് സൂചന.

വിവാദത്തില്‍ സുപ്രധാന തെളിവാകേണ്ട ശബ്ദരേഖ കമ്മിഷന്റെ മുന്നില്‍ എത്തിക്കാന്‍ സംഭവത്തില്‍ ഉള്‍പ്പെട്ട ചാനലിന് സാധിച്ചിട്ടില്ല. ഏത് സാഹചര്യത്തിലാണ് സംഭാഷണം നടന്നതെന്ന് വ്യക്തമാകുന്ന വിധത്തില്‍ എഡിറ്റ് ചെയ്യാത്ത ശബ്ദരേഖയാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ചാനല്‍ ശബ്ദരേഖയുടെ പൂര്‍ണരൂപം ഹാജരാക്കിയില്ല. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക കമ്മിഷനുമുന്നില്‍ ഒരിക്കല്‍ പോലും ഹാജരായില്ല. പലകുറി അറിയിച്ചിട്ടും അവര്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ശശീന്ദ്രന് അനകൂലമാണ്. സമഗ്രമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നതെന്ന് അന്വേഷണ കമ്മിഷന്‍ ജഡ്ജി പി.എസ്. ആന്റണി നേരത്തെ പറഞ്ഞിരുന്നു. ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല.

ഫോണ്‍ വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയും പരിശോധിച്ചു. നിയമനടപടികളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്യും. മാധ്യമരംഗത്തെ നവീകരണ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായും ധാര്‍മികമായും കേരളം ചര്‍ച്ച ചെയ്യേണ്ട നിരവധി വിഷയങ്ങള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. എന്‍സിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കമ്മിഷന്റെ കണ്ടെത്തല്‍ എ.കെ.ശശീന്ദ്രന് നിര്‍ണായകമാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും വിശദീകരിക്കാനായി എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം ശശീന്ദ്രന്‍ മന്ത്രിസഭാ പ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ തീരുമാനം എടുക്കും.

മംഗളം ടിവി ചാനലില്‍ മുന്‍ മന്ത്രി എ കെ ശശീന്ദ്രന്റേതെന്ന പേരില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കുന്നതിനാണ് മുന്‍ ജില്ലാ ജഡ്ജി പി എസ് ആന്റണിയെ ജുഡീഷ്യല്‍ കമീഷനായി സര്‍ക്കാര്‍ നിയമിച്ചത്. സംപ്രേഷണം ചെയ്ത സംഭാഷണം ഏതു സാഹചര്യത്തില്‍ ഉണ്ടായതാണ്, റെക്കോഡ് ചെയ്ത സംഭാഷണം പിന്നീട് ദുരുദേശ്യപരമായി എഡിറ്റ് ചെയ്യുകയോ കൃത്രിമം കാണിക്കുകയോ ചെയ്തിട്ടുണ്ടോ, അതിനു പിന്നില്‍ ആരെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്, സംഭാഷണം സംപ്രേഷണം ചെയ്തതില്‍ നിയമവിരുദ്ധമായ കൃത്യങ്ങളോ ഗൂഢാലോചനയോ ഉണ്ടായിട്ടുണ്ടോ എന്നിവയാണ് അന്വേഷണ വിഷയങ്ങള്‍. എറണാകുളം കാക്കനാട് സ്വദേശിയായ പി എസ് ആന്റണി 2016 ഒക്ടോബറിലാണ് വിരമിച്ചത്.

ശശീന്ദ്രന്‍ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ അദ്ദേഹത്തിന് മന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം തിരിച്ചുവരുമെന്നും എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി ദേശീയനേതൃത്വവും ഇതിന് അംഗീകാരം നല്‍കും. പാര്‍ട്ടിക്ക് രാജ്യത്ത് കിട്ടുന്ന ഏക മന്ത്രിസ്ഥാനം എന്ന നിലയില്‍ അത് എത്രയും വേഗം സ്വീകരിക്കുന്ന നിലപാടാവും പാര്‍ട്ടി എടുക്കുക. ശശീന്ദ്രനെതിരേ സ്വകാര്യ ഹര്‍ജി നല്‍കിയ പരാതിക്കാരി, അത് പിന്‍വലിക്കുന്നതിനായി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പരാതിക്കാരി പിന്മാറുമ്പോള്‍ കേസും നിലനില്‍ക്കില്ലെന്നാണ് എന്‍.സി.പി. നേതാക്കള്‍ പറയുന്നത്.

കേസ് പിന്‍വലിക്കാനുള്ള നടപടി നീണ്ടുപോയാലും ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരുന്നതിന് കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം മാത്രമേ പരിഗണിക്കൂ. മാര്‍ച്ച് 26 നാണ് ആരോപണത്തെത്തുടര്‍ന്ന് എ.കെ. ശശീന്ദ്രന്‍ രാജിവെച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (3 minutes ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (59 minutes ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (1 hour ago)

ഗോദയിൽ കാനം ഒറ്റക്കായി.  (1 hour ago)

ഇനി തുറന്ന യുദ്ധമോ?  (1 hour ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (1 hour ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (1 hour ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (1 hour ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (1 hour ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (2 hours ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (2 hours ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (2 hours ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends