കഴക്കൂട്ടം പോലിസ് കസ്റ്റഡിയിലെടുത്ത ഡി വൈ എഫ് ഐ പ്രവര്‍ത്തകന് ക്രൂര മർദ്ദനം
ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കഴക്കൂട്ടം പോലിസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചതായി പരാതി. വാക്കുതർക്കത്തെയും അടിപിടിയെയും തുടർന്ന് പിടികൂടിയ സി.പി.എം പ്രവർത്തകനെ കഴക്കൂട്ടം പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. കുളത്തൂർ കോലത്തുകര ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന രാജീവിനാണ് (30)മർദ്ദനമേറ്റത്. ഹോക്കി സ്റ്റിക്ക് കൊണ്ടുള്ള ദേഹമാസകലം മർദ്ദനമേൽക്കുകയും മുതുകിൽ ഗുരുതരമായി പരിക്കേറ്റ രാജീവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദ്ദനത്തിൽ മുതുകിൽ മുറിവും അവിടവിടായി രക്തം കട്ടപിടിച്ചു കിടപ്പുണ്ട്. രാത്രി മുഴുവൻ രണ്ട് പൊലീസുകാർ പിടിച്ച് വച്ചുകൊടുത്തു. മനുവെന്ന പൊലീസുകാരൻ തന്നെ ഹോക്കി സ്റ്റിക്ക് ഒടിയുന്നതുവരെ മർദ്ദിച്ചുവെന്നാണ് രാജീവ് പറഞ്ഞത്. ഹോക്കി സ്റ്റിക്കുകൊണ്ടുള്ളകുത്തിൽ ചീളിയൊടിഞ്ഞ് മുതുകിൽ തറച്ചിട്ടുണ്ട് . നഗരാസഭായോഗത്തിലുണ്ടായ കൈങ്കാളിയിൽ മേയർ വി.കെ പ്രശാന്തിന് പരിക്കേറ്റതിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് കഴക്കൂട്ടത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
അന്ന് പ്രകടനത്തിലുണ്ടായിരുന്ന രാജീവും കുളത്തൂരുകാരനായ മറ്റൊരുയുവാവും തമ്മിൽ അടിപിടിയിയുണ്ടായി. ഇതിനെ തുടർന്ന് കഴക്കൂട്ടം പൊലീസ് എത്തി രാജിവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്നു. രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.സിയുടെ സ്കാഡിൽപ്പെട്ട മനുവെന്ന പൊലീസുകാരന്റെ നേതൃത്വത്തിൽ രാജീവിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി.
ശനിയാഴ്ച രാത്രിയോടെ പിടികൂടിയ രാജീവിനെ ഞായറാഴ്ച വൈകിട്ടാണ് വിട്ടയച്ചത്, വീട്ടിലെത്തി രാജീവ് വേദന സഹിക്കാതെ വന്നപ്പോഴാണ് ബന്ധുക്കളെയും പാർട്ടി പ്രവർത്തകരെയും അറിയിച്ചതിനെ തുടർന്ന് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചത്. ബി.ജെ.പിക്കാരന്റെ പരാതിയിലാണ് അകാരണമായി രാജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും അടിയന്തരവസ്ഥകാലത്തുപോലും ഇങ്ങനയൊരു ക്രൂര മർദ്ദനമുണ്ടായിട്ടില്ലെന്ന് മുൻ എം.എൽ.എ ശിവൻകുട്ടി പറഞ്ഞു.
രാജീവ് കുളത്തൂരിൽ തട്ടുകട നടത്തി വരുകയാണ്. നേരത്തെ കോൺഗ്രസിലായിരുന്ന രാജീവ് അടുത്തിടെയാണ് സി.പി.എമ്മിൽ ചേർന്നത്. പിടികൂടിയ രാജിവിന്റെ പേരിൽ 14 കേസുകളുണ്ടെന്ന് എ.സി പ്രമോദ് പറഞ്ഞു. സംഭവത്തിൽ കുറ്റകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജീവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ കുളത്തൂരിൽ പ്രതിഷേധ പ്രകടനം നടത്തി.
https://www.facebook.com/Malayalivartha