ആദ്യം വീട് ശുദ്ധീകരിച്ചിട്ട് നാട് നന്നാക്കണം... നേരോടെ നിർഭയം വർത്തകൊടുത്ത് മന്ത്രിയെ രാജി വയ്പ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് മുതലാളിയും അതെ വഴിയിൽ കുടുങ്ങും... ശക്തമായ നിലപാടുമായി മുഖ്യമന്ത്രി
കുമരകത്തെ നിരാമയ റിസോർട്ടിന്റെ പേരിൽ ഏഷ്യാനെറ്റ് ഉടമയും ബി ജെ പി എം .പിയുമായ രാജീവ് ചന്ദ്രശേഖറെ നിയമത്തിന് മുന്നിലെത്തിക്കാൻ പിണറായി വിജയൻ തീരുമാനിച്ചു. തങ്ങളെയും സർക്കാരിനെയും വിടാതെ പിന്തുടരുന്ന ഏഷ്യാനെറ്റ് മേധാവിയുടെ കൈയേറ്റത്തിന്റെ പൂർണ വിവരങ്ങൾ സമർപ്പിക്കാൻ കോട്ടയം ജില്ലാ കളക്ടർക്ക് സർക്കാർ നിർദ്ദേശം നൽകി. എന്നാൽ റവന്യു വകുപ്പല്ല നിർദ്ദേശം നൽകിയത് എന്നതാണ് രസകരം. പകരം മുഖ്യമന്ത്രിയുടെ ഓഫീസാണ്.
രാജീവ് ചന്ദ്രശേഖറിന്റെ കൈയേറ്റം സംരക്ഷിക്കാനാണ് സി പി ഐ ശ്രമിക്കുന്നതെന്ന് സി പി എം ആരോപിക്കIന്നു. റവന്യുമന്ത്രി കെ ചന്ദ്രശേഖരനെ ദൈവതുല്യമാക്കിയതിനുള്ള പ്രതിഫലമായാണ് ഇതിനെ സി പി എം കാണുന്നത്. ഏഷ്യാനെറ്റ് എന്ന വടിയെടുത്ത് സി പി ഐ യെ അടിക്കാനും സി പി എം ഇപ്പോൾ ലഭിച്ചിരിക്കുന്ന അവസരം ഉപയോഗിക്കും. സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ഏഷ്യാനെറ്റിന് ഓശാന പാടുന്നത് സി പി ഐയാണെന്ന നിഗമനത്തിലാണ് സി പി എം.
കാലും തോട് പുറമ്പോക്കും ഉടമ കൈയേറിയെന്ന റിപ്പോർട്ട് സി പി എം പഞ്ചായത്ത് കമ്മിറ്റി മുക്കിയെന്ന വാർത്തയും ഇതോടൊപ്പം പുറത്തുവന്നു. അത് പത്രങ്ങൾക്ക് നൽകിയത് സി പി ഐയാണെന്നാണ് സി പി എം പറയുന്നത്.
അന്തർദേശീയ നിലവാരത്തിലാണ് റിസോർട്ട് പണിയുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ ജൂപ്പിറ്റർ ക്യാപ്പിറ്റലാണ് റിസോർട്ട് നിർമ്മിക്കുന്നത്. വേമ്പനാട് കായൽ കൈയേറിയെന്ന ആരോപണവുമായി കുമരകം ജനസമ്പർക്ക സമിതി ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി റവന്യു വകുപ്പിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതും അട്ടിമറിച്ചു എന്നാണ് ആരോപണം.
തോമസ് ചാണ്ടിക്ക് ശേഷം പി.വി.അൻവറിന്റെ കൈയേറ്റത്തിൽ കൈവച്ചിരിക്കുന്ന ഏഷ്യാനെറ്റിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. തങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയവർക്ക് പണി കൊടുക്കണമെന്ന് കോടിയേരിയും സർക്കാരിന് നിർദ്ദേശം നൽകി. അതേ സമയം പകരം വീട്ടാൻ നിന്നാൽ പണി തിരികെ തരും എന്നാണ് ഏഷ്യാനെറ്റിന്റെ ഭീഷണി. ഒരു മന്ത്രിക്കും സി പി എം ഉന്നതരമെതിരെയുള്ള ഭൂമി സംബന്ധമായ വാർത്തകൾ ഉടൻ നൽകാൻ തയ്യാറെടുക്കുകയാണ് ഏഷ്യാനെറ്റ്.
ഏഷ്യാനെറ്റ് മറ്റേതെങ്കിലും പത്രസ്ഥാപനംപോലെ ഉടമ പറയുന്നത് അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഒരു സ്ഥാപനമല്ല. അതിന് സ്വതന്ത്രമായ ചട്ടക്കൂടുണ്ട്. പല ലേഖകരും വാർത്തയെ വാർത്തയായി മാത്രം സമീപിക്കുന്നവരാണ്. അവർക്ക് ഉടമ ഒരു വിഷയമല്ല. അതായത് ഏഷ്യാനെറ്റ് ഉടമക്കെതിരെയും വാർത്തയും അവർ ചാനലിൽ നൽകിയെന്നരിക്കും. എന്നാലും പൊതുജനമധ്യത്തിൽ ഏഷ്യാനെറ്റിനെ മോശമാക്കാൻ സർക്കാരിന് അവസരം ലഭിക്കും. കോൺഗ്രസ് ഏഷ്യാനെറ്റിനൊപ്പമാണ്. അവരുടെ ഭരണ കാലത്ത് അവരെ പ്രതിസന്ധിയിലാക്കിയത് ഏഷ്യാനെറ്റാണ്. എന്നാൽ ഇപ്പോൾ ഏഷ്യാനെറ്റ് നിർവഹിക്കുന്ന ധർമ്മത്തെ പത്ര ധർമ്മമായി കാണുകയാണ് കോൺഗ്രസ്. അതേ സമയം തങ്ങൾക്കെതിരെ കടലാസു പുലിയെ കാണിച്ച് വിരട്ടേട്ടെന്നാണ് ഏഷ്യാനെറ്റ് പറയുന്നത്.
രാജ്യാന്തര തലത്തിൽ വേരുള്ള ബിസിനസുകാരനാണ് രാജീവ് ചന്ദ്രശേഖർ. അദ്ദേഹം നരേന്ദ്ര മോദിയുടെ വിശ്വസ്തനുമാണ്. അദ്ദേഹത്തെ വിചാരിക്കുന്ന വേഗത്തിൽ പിടിക്കാൻ കഴിയില്ല. ചിലപ്പോൾ കൈയേറ്റം നടത്തിയ കമ്പനിയിൽ അദ്ദേഹത്തിന്റെ പേര് പോലും ഉണ്ടാകണമെന്നില്ല. ഏതായാലും സർക്കാരിന്റെ പുതിയ നീക്കങ്ങൾക്ക് തോമസ് ചാണ്ടിയുടെ പിന്തുണ കാണും.
https://www.facebook.com/Malayalivartha