ജിഷ്ണു പ്രണോയി കേസിൽ സിബിഐക്കും സർക്കാറിനും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
ജിഷ്ണു പ്രണോയി കേസിൽ സിബിഐക്ക് വീഴ്ച സംഭവിച്ചുവെന്ന് സുപ്രീംകോടതി. കേസിൽ അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ അന്വേഷണം ഏറ്റെടുക്കില്ലെന്ന കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചത് സിബിഐ ജോയിന്‍റ് ഡയറക്ടറാണ്. ഇത് സിബിഐക്ക് സംഭവിച്ച വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു.
കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച വിഷയത്തിൽ തീരുമാനമെടുക്കുന്നത് വൈകിക്കാൻ അനുവദിക്കില്ലെന്ന് കോടതി സിബിഐക്ക് മുന്നറിയിപ്പ് നൽകി. കേസ് ഏറ്റെടുക്കുന്ന കാര്യം കേന്ദ്ര സർക്കാരുമായി ആലോചിച്ച് ബുധനാഴ്ച അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.അതേസമയം സംസ്ഥാന സർക്കാരിനും സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും വിമർശനമുണ്ടായി. കേസിൽ സിബിഐ അന്വേഷണം രേഖാമൂലം ആവശ്യപ്പെട്ടാൻ സർക്കാർ എന്തുകൊണ്ടാണ് തയാറാകാത്തതെന്ന് കോടതി ചോദിച്ചു.
https://www.facebook.com/Malayalivartha