തെളിവുകൾ ഇല്ലാതാക്കി...ഒടുവിൽ അതിസമർഥ്യം കുടുക്കി; കൃത്യത്തിൽ രണ്ട് പ്രതികളുടെയും അച്ഛന്മാരും പങ്കാളികള്‍
മാസങ്ങളുടെ ഇടവേളയില്‍ ആലപ്പുഴയിലുണ്ടായ രണ്ട് കൊലപാതകങ്ങള്‍ക്ക് പിന്നിലും ഒരാള്‍. എല്ലാവര്‍ക്കുമിടയില്‍ സജീവ സാന്നിധ്യമായിരുന്ന വ്യക്തി തന്നെയാണ് കൊലയാളിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ആദ്യ കൊലപാതകം നടന്നത് ഏഴ് മാസം മുമ്പ്. രണ്ടാമത്തേത് രണ്ടുമാസം മുമ്പും. പക്ഷേ, രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടായിരുന്നു. മമ്മൂട്ടി ചിത്രം സേതുരാമയ്യര്‍ സിബിഐ പോലെ, കൊലയാളി എല്ലാത്തിനും മുന്നിലുണ്ടായിരുന്നു...
സംസ്‌കാര ചടങ്ങുകളിലും കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിലുമെല്ലാം... ഒടുവില്‍ പോലീസ് തിരിച്ചറിഞ്ഞു. കൊലയാളിയുടെ കളികള്‍ പൊളിഞ്ഞു. ആദ്യ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നു രണ്ടാമത്തെ കൊലപാതകമെന്ന് പോലീസ് പറയുന്നു.. ഈ കൊലപാതകങ്ങളിൽ രണ്ട് പ്രതികളുടെ പിതാക്കന്മാരും ഉൾപ്പെട്ടുണ്ട്.
സംഭവത്തില്‍ പ്രതികളിലൊരാളുടെ പിതാവ് അറസ്റ്റിലായി. ചെക്കിടിക്കാട് ഇരട്ടകൊലപാതകകേസിലെ മൂന്നാം പ്രതിയായ തകഴി എട്ടാം വാര്‍ഡ് ചെക്കിടിക്കാട് കാഞ്ചിക്കല്‍ ജോഫിന്‍ ജോസഫി(28)ന്റെ പിതാവ് ജോസഫ് മാത്യു (ബേബിച്ചന്‍-60) വിയൊണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍, ചെങ്ങന്നൂര്‍ ഡിെവെ.എസ്.പി അനീഷ് ബി. കോര എന്നിവരുടെ നിര്‍ദേശാനുസരണം അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ തകഴി എട്ടാം വാര്‍ഡ് ചെക്കിടിക്കാട് കാഞ്ചിക്കല്‍ വീട്ടില്‍ മോബിന്‍ മാത്യു (മനു -25)വിന്റെ പിതൃസഹോദരന്‍ കൂടിയാണ് പിടിയിലായ ബേബിച്ചന്‍. ഏഴുമാസം മുമ്പ് വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ട ചെക്കിടിക്കാട് കറുകത്തറ മധു (40) മരിച്ച സംഭവത്തിലാണ് ബേബിച്ചന്റെ അറസ്റ്റ്.
മധു കൊല്ലപ്പെട്ടശേഷം ബേബിച്ചനും ഒന്നാംപ്രതിയായ മോബിന്റെ പിതാവ് മാത്യു കെ. മാത്യുവും സംഭവസ്ഥലത്തെത്തിയിരുന്നതായും മൃതദേഹം വെള്ളക്കെട്ടില്‍ തള്ളുന്നതിന് സഹായിച്ചതായും വ്യക്തമായതോടെയാണ് അറസ്റ്റുണ്ടായത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മാത്യു കെ. മാത്യു ഇപ്പോള്‍ വിദേശത്താണെന്നും ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
മോബിനും ജോഫിനുമൊപ്പം മധുവിന്റെ കൊലപാതകത്തില്‍ പങ്കാളിയായിരുന്ന ചെക്കിടിക്കാട് തുരുത്തുമാലില്‍ വര്‍ഗീസ് ഔസേഫി (ലിന്റോ -26) ന്റെ അസ്ഥികൂടം തകഴിയില്‍ റെയില്‍വെ പാളത്തിന് സമീപം പൊന്തക്കാട്ടില്‍ കണ്ടെത്തിയതോടെയാണ് കേസിനു വഴിത്തിരിവായത്. മധുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതിയാണ് കൊല്ലപ്പെട്ട ലിന്റോ.
മധുവിന്റെ കൊലപാതകത്തില്‍ പങ്കാളിയായ ലിന്റോ വിവരം പുറത്തുപറയുമെന്ന ഭീതിയില്‍ കൊലപ്പെടുത്തി ആത്മഹത്യയായി ചിത്രീകരിക്കാന്‍ റെയില്‍വെ ട്രാക്കില്‍ തള്ളിയതായാണ് കേസ്. സംഭവം നടന്നു മൂന്നുമാസത്തിനുശേഷം കാണപ്പെട്ട അസ്ഥികൂടം ഡി.എന്‍.എപരിശോധന നടത്തിയാണ് ലിന്റോയുടേതാണെന്നു സ്ഥിരീകരിച്ചത്. മുഖ്യപ്രതി മോബിനെ നേരത്തെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇന്നലെ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ജോഫിനെയും പിതാവ് ബേബിച്ചനെതും 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha