ആറ്റുനോറ്റുണ്ടായ കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം; വെളുത്ത കുഞ്ഞിനെ സ്വീകരിക്കാൻ മനസിലെ കറുപ്പിനായില്ല... ഈ ലോകത്ത് നിന്ന് തന്നെ തുടച്ചുമാറ്റാൻ അമ്മയുടെ കൊടും ക്രൂരത
എട്ട് ദിവസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുഞ്ഞ് വെളുത്തത് ആയതിനാൽ 8 ദിവസം പ്രായമായ കുഞ്ഞിനേ അമ്മ കൊന്നു..എന്നായിരുന്നു ആദ്യം വന്ന വാർത്തകൾ..അമ്മയുടെ ക്രൂരത എന്നും എഴുതി. എന്നാൽ ഈ കൊലയ്ക്ക് പിന്നിൽ കുഞ്ഞിന്റെ പിതാവിന്റേ സംശയ രോഗവും, പിതൃത്വത്തേ കുറിച്ചുള്ള തർക്കവും കൂടി ഉണ്ടായിരുന്നു.
കട്ടപനയിൽ മുരിക്കാട്ടുകുടിയിൽ എട്ടുദിവസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം നടത്തിയത് അമ്മ സന്ധ്യയാണ്. വിവാഹം കഴിഞ്ഞ് 9വർഷത്തിനു ശേഷമായിരുന്നു സന്ധ്യ ഗർഭിണിയായത്. അപ്പോൾ ഈ ഗർഭത്തിൽ ഭർത്താവിനും സംശയം വന്നു. ഗർഭത്തിന്റെ സത്യം അറിയാൻ പലരും ഭർത്താവിനേ പ്രേരിപ്പിച്ചു.
ആദ്യം എല്ലാം ഉൾകൊണ്ട് ഭർത്താവ് പിന്നെ മാനസീകമായി മറിച്ച് ചിന്തിക്കാൻ തുടങ്ങി. ഇതോടെ സന്ധ്യ നിരാശയായി. വയർ വളരാൻ തുടങ്ങിയപ്പോൾ ഭയപ്പാടും, അഭിമാന ക്ഷതവും മൂലം ഗർഭം ഒളിപ്പിക്കാൻ വീടിനു പുറത്തിറങ്ങാതെയായി. സ്വന്തം ഗർഭവും ഭർത്താവിന്റെ സംശയവും സന്ധ്യയെ ആശങ്കപ്പെടുത്തിയെന്നു പൊലീസ് പറയുന്നു.
താനും മാസങ്ങൾക്കു ശേഷം സംശയം ബലപ്പെട്ടതോടെ ആശാ വർക്കർമാർ സന്ധ്യയെ കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചു സ്‌കാൻ ചെയ്തപ്പോഴാണ് ഏഴു മാസവും രണ്ടാഴ്ചയും ഗർഭിണിയാണെന്നു പുറത്ത് അറിയുന്നത്.തുടർന്നു നവംബർ 30നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആൺകുഞ്ഞിനു ജന്മം നൽകിയ സന്ധ്യ കഴിഞ്ഞ ബുധനാഴ്ച മുരിക്കാട്ടുകുടിയിലെ സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ ശേഷവും കുട്ടിയെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ലത്രേ. അമ്മ കുട്ടിയിൽ നിന്നും അകന്നു നിന്നു. ആ കുഞ്ഞിനോട് താല്പര്യം ഇല്ലായിരുന്നു.
കുഞ്ഞ് ഉണ്ടായപ്പോൾ നല്ല വെളുത്ത നിറം ഉണ്ടായത് അമ്മയേയും ഭർത്താവിനേയും കൂടുതൽ പ്രതിരോധത്തിലാക്കി. കറുത്ത മാതാപിതാക്കൾക്ക് വെളുത്ത കുട്ടി..ഇതോടെ താൻ ജീവിതത്തിൽ തെറ്റുകാരിയായെന്നും സന്ധ്യ പറയുന്നു. തന്റെ ചാരിത്രശുദ്ധിയിൽ ഭർത്താവ് സംശയിക്കുമെന്ന ആശങ്കയാണു കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ കാരണം എന്നും പോലീസിൽ പറഞ്ഞു.കുട്ടിക്കു ഭർത്താവിന്റെ മുഖച്ഛായ ഇല്ലാത്തതും തങ്ങളിൽ നിന്നു വ്യത്യസ്തമായി വെളുത്തിരുന്നതുമാണു മുരിക്കാട്ടുകുടി കണ്ടത്തിൻകര ബിനുവിന്റെ ഭാര്യ സന്ധ്യയെ കൊടുംക്രൂരത ചെയ്യാൻ പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha