പെരിന്തല്‍മണ്ണയില്‍ വന്‍കുഴല്‍പ്പണ വേട്ട, പിടിച്ചെടുത്തത് ലക്ഷങ്ങൾ; രണ്ടു പേര്‍ പിടിയില്‍
പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍കുഴല്‍പ്പണ വേട്ട. 70 ലക്ഷം രൂപയുടെ 2000 രൂപാ കറന്‍സികളുമായി രണ്ടു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തു. പട്ടിക്കാട് അമാനത്ത് അബ്‌ദുല്‍ ഗഫൂര്‍ (38), മുള്ള്യാകുര്‍ശ്ശി പന്തലാം ചേരിയില്‍ അബ്‌ദുറഹ്‌മാന്‍ (34) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
നോട്ട് നിരോധിച്ചതിന് ശേഷം പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലും നിര്‍ജീവമായിരുന്ന ഹവാല ഇടപാടുകള്‍ സജീവമായതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നിര്‍ദ്ദേശ പ്രകാരം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഒരാഴ്‌ചയോളം നടത്തിയ നിരീക്ഷണത്തിലാണ് 70 ലക്ഷം രൂപയുടെ കറന്‍സികളുമായി പ്രതികളെ പിടികൂടിയത്.
ഇത്തരത്തില്‍ നിരവധി കേസുകളാണ് ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, സി.ഐ ടി.എസ് ബിനു എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ പോലീസ് പിടികൂടിയത്. അറസ്‌റ്റ് ചെയ്‌ത പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. ഇത്തരം സംഘത്തെക്കുറിച്ച് കൂടുതല്‍ നിരീക്ഷിച്ചുവരികയാണന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
https://www.facebook.com/Malayalivartha