കോൺഗ്രസ് ബന്ധം വേണ്ടെന്ന് പ്രകാശ് കാരാട്ടും പിണറായി വിജയനും നിലപാട് കടുപ്പിച്ചതോടെ ഗുണം ലഭിച്ചത് കേരളത്തിലെ സി പി എമ്മിന്; കേന്ദ്രത്തിൽ ഒരു പ്രതിപക്ഷമില്ലാതാക്കിയതിന് പ്രതിഫലം ഉടൻ ലഭിച്ചു, ലാവ്ലിനിൽ സി ബി ഐ അപ്പീൽ ഇല്ല
ലാവ്ലിൻ കേസിൽ സിബിഐ അപ്പീൽ പോയിട്ടില്ല. കേരള ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സിബിഐ അപ്പീൽ പോക്കുമെന്നാണ് വിധി വന്നയുടൻ പ്രതികരണമുണ്ടായത്. എന്നാൽ വിധി വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അപ്പീൽ പോകാത്തതിന്റെ ഗുട്ടൻസ് അന്വേഷിച്ചപ്പോഴാണ് പലർക്കും സംഗതി വൈകി മാത്രം പിടി കിട്ടിയത്.
ദേശീയ തലത്തിൽ സി പി എമ്മിന് ഒരു റോളുമില്ല. കേരളത്തിൽ ഭരണം ഉള്ളതുകൊണ്ട് മാത്രമാണ് ഡൽഹിയിലെ എ.കെ.ജി.ഭവന് മുന്നിൽ മലയാളം ചാനലുകാരെങ്കിലും കാത്ത് നിൽക്കുന്നത്. അതില്ലാതിരുന്ന ഒരു കാലത്ത് പ്രകാശ് കാരാട്ടും സംഘവും പാടുന്ന വിൽപ്പാട്ടിന് വായ്ത്താരി പാടാൻ ആരും ഉണ്ടായിരുന്നില്ല. യഥാർത്ഥത്തിൽ കോട്ടിട്ട് നടക്കാൻ സീതാറാം യച്ചൂരിയെ പ്രാപ്തമാക്കിയത് കേരളമാണ്. കേരളത്തിൽ കൂടി ഭരണം പോയാൽ ഒന്നും പറയേണ്ട ആവശ്യം ഉണ്ടാവില്ല.
ബി ജെ പി വർഗീയ ഫാസിസ്റ്റുകളെ ചെറുക്കാൻ കോൺഗ്രസുമായി കൂട്ടുകൂടണമെന്ന യെച്ചൂരിയുടെ ആവശ്യത്തെ കാരാട്ട് വിഭാഗം തള്ളി. കേരളത്തിലെ നേതാക്കളാണ് കാരാട്ടിന് പിന്തുണ നൽകുന്നത്. അവർ യച്ചൂരി ക്ക് എതിരാണ്. വി എസിന് മാത്രമാണ് യച്ചൂരിയുമായി അടുത്ത ബന്ധമുള്ളത്. വി എസ്സിന്റെ ആൾ എന്ന നിലയിൽ യച്ചൂരിയെ കാരാട്ട് പക്ഷത്തിന് ഒട്ടും വേണ്ട.
എന്നാൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് അടവുനയം ആകാമെന്ന യച്ചൂരിയുടെ നിർദ്ദേശവും ജനുവരി 19ന് കൊൽക്കത്തയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി പരിഗണിക്കും.
ലാവ്ലിൻ കേസ് നരേന്ദ്ര മോദി രാഷ്ട്രീയ നേട്ടങ്ങൾക്കായി കൃത്യമായി ഉപയോഗിക്കുന്നുണ്ട്. കാരണം ദേശീയ തലത്തിൽ ഒരു പ്രതിപക്ഷം ഉണ്ടായിരിക്കരുതെന്ന ലക്ഷ്യം മോദിയുണ്ട്.
അങ്ങനെയുണ്ടായാൽ 2019 ലെ തെരഞ്ഞടുപ്പിൽ തനിക്ക് നേരിയ ഭീഷണി സംഭവിക്കാൻ സാധ്യതയുണ്ടെന്ന് മോദി കണക്കുകൂട്ടുന്നു. പ്രസിഡന്റായതോടെയാണ് മോദി ആടി തുടങ്ങിയത്. അദ്ദേഹം കോൺഗ്രസിനെ ദേശീയ തലത്തിൽ തുരത്താൻ പല വഴികൾ തേടിയിരുന്നു. വളരെ കൃത്യമായി തന്നെ കേരളത്തിൽ കോളിളക്കം ഉണ്ടാക്കിയ കേസ് കൈയിലെത്തി. മോദിയുടെ ബുദ്ധികേന്ദ്രങ്ങൾ പരസ്പര സഹകരണത്തിന് വേണ്ടി കേസ് ഒതുക്കി.
ദേശീയ തലത്തിൽ ഫലത്തിൽ പ്രതിപക്ഷമില്ലാതിരിക്കുകയാണ്. അതായത് 2019 ലെ തെരഞ്ഞടുപ്പിൽ മോദിക്ക് ഈസി വാക്കോ വർ ലഭിക്കും. അദ്ദേഹം തീർച്ചയായും കേരളത്തിലെ സി പി എം നേതാക്കളോട് കടപ്പെട്ടിരിക്കും. നേരത്തെയും സി പി എം ഇത്തരം മണ്ടത്തരങ്ങൾ കാണിച്ചിട്ടുണ്ട്. മുമ്പ് പ്രധാനമന്ത്രിയാകാനുള്ള അവസരം ജ്യോതിബസുവിന് നഷ്ടമായത് സി പി എം ഇടപെടൽ വഴിയാണ്. ഇല്ലെങ്കിൽ എന്നേ സി പി എം ദേശീയ തലത്തിൽ നിർണായക ശക്തിയായി മാറിയേനെ.
https://www.facebook.com/Malayalivartha