പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...
കുവൈറ്റിലുള്ള പ്രവാസി ഭർത്താവിന്റെ ജീവിത സമ്പാദ്യവുമായി കാമുകനൊപ്പം മുങ്ങിയ ഒഞ്ചിയം മനയ്ക്കൻ പ്രവീണ കോടതിയിൽ ഹാജരായി. ഭർത്താവിന്റെ വീട്ടിലേക്കും അയാൾക്ക് ഒപ്പവും ഇല്ലെന്നും തുറന്നു പറഞ്ഞു. എല്ലാത്തിനും മൂക സാക്ഷിയായി കുവൈറ്റിലുള്ള പ്രവീണയുടെ ഭർത്താവും..
10 വയസ് തന്നെക്കാൾ കുറവുള്ള കാമുകൻ ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പുടമ വൈക്കിലിശേരി പുത്തൻപുരയിൽ മുഹമ്മദ് അംജദിനൊപ്പം പോകാനാണ് ആഗ്രഹം എന്നും ബോധിപ്പിക്കുകയായിരുന്നു. അംജാദ് വടകര ഓർക്കാട്ടേരിയിലേ മൊബൈൽ ഷോപ്പ് ഉടമയും പ്രവീണ അവിടുത്തേ ജോലിക്കാരിയുമായിരുന്നു. മുതലാളിയുമായി ലോഹ്യത്തിലായി തുടർന്ന് ഒന്നിച്ച് താമസിക്കാൻ ഒളിച്ചോടിയതായിരുന്നു.
എന്നാൽ ഇരുവരും കള്ള നോട്ട് ഉണ്ടാക്കാൻ ശ്രമിച്ച കുറ്റത്തിന് ജയിലിലേക്ക് വിടാനാണ് കോടതി നിർദ്ദേശിച്ചത്. ഒടുവിൽ കാമുകനൊപ്പം പോയി ജയിലിലുമായി. എന്നാൽ പോലും ഭർത്താവും കുഞ്ഞും വേണ്ട എന്ന നിലപാടാണ് പ്രവീണയ്ക്ക്.ഹേബിയസ് കോർപസ് ഹർജിയിൽ ഇരുവരേുയം ഹൈക്കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സ്വന്തം ഇഷ്ട പ്രകാരമാണ് നാടുവിട്ടതെന്നായിരുന്നു ഇവർ കോടതിയെ അറിയിച്ചത്.
ഭർത്താവിനേയും വീട്ടുകാരേയും കണ്ണു വെട്ടിക്കാൻ ആത്മഹത്യാ കുറിപ്പ് എഴുതിവയ്ച്ചായിരുന്നു പ്രവീണ നാട് വിട്ടത്. ഒരു കുറ്റബോധവുമില്ലാതെയാണ് ഇരുവരും പൊലീസിനോട് ഇടപെടുന്നത്. കള്ള നോട്ട് മാത്രമല്ല വ്യാജ ലോട്ടറിയും ഇവർ ഉണ്ടാക്കാൻ നീക്കം നടത്തിയിരുന്നു.
ഇന്ത്യൻ കറൻസി നോട്ടുകളും ലോട്ടറി ടിക്കറ്റുകളും വ്യാജമായി നിർമ്മിച്ചതിന് ഇവർക്കെതിരെ എടച്ചേരി പൊലീസ് ഐ.പി.സി 465, 468, 471, 420, 489എ,(സി), ആർ.-ഡബ്ല്യു 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ട് വടകര കോടതിയിൽ നൽകിയ അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാൻ പ്രവീണ കണ്ടെത്തിയ ന്യായങ്ങൾ ഇങ്ങനെയായിരുന്നു... തനിക്ക് ഒരു തുണ വേണം, അതിനുവേണ്ടി അംജാദിനൊപ്പം നാടുവിട്ടു. കുവൈറ്റിലുള്ള ഭർത്താവ് പലപ്പോഴും ഫോൺ വിളിക്കാൻ പോലും സമയം കണ്ടെത്തുന്നില്ല. പരിഗണിക്കുന്നില്ല. ഭർത്താവിന്റെ അസാന്നിധ്യവും സ്നേഹകുറവും മൂലം മറ്റൊരാളുടെ സംരക്ഷണത്തിൽ പോകേണ്ടിവന്നു എന്നാണ് ഭർത്താവിനെ ചതിച്ച പ്രവീണയുടെ ന്യായീകരണം. എന്നാൽ പ്രവീണക്കും, കുഞ്ഞിനും കുടുംബത്തിനും വേണ്ടി കുവൈറ്റിൽ കഠിനാദ്ധ്വാനം ചെയ്യുന്ന ആളായിരുന്നു ഭർത്താവ്. ഇതുവരെ കൊടുത്ത പണവും, സ്വർണ്ണവും എന്നാൽ കൈക്കലാക്കിയാണ് പ്രവീണ മുങ്ങിയത്.
പുതിയറ ജയിൽ റോഡിൽ ഒരു വീടിന്റെ ഒന്നാം നിലയിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു ഇവർ. ഇവിടെയാണു കള്ളനോട്ടുകൾ നിർമ്മിച്ചതെന്ന് പൊലീസ് പറഞ്ഞു. സമ്മാനാർഹമായ നമ്പറുള്ള ലോട്ടറി ടിക്കറ്റ് വ്യജമായി നിർമ്മിച്ച് പണം തട്ടിയതായും പൊലീസ് അറിയിച്ചു. കള്ളനോട്ട് കേസിൽ പ്രതികളായ ഇരുവരേയും വടകര മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത ശേഷം ഹൈക്കോടതിയിൽ ഹാജരാക്കാൻ എറണാകുളത്തേക്കു കൊണ്ടുപോയി.
കാണാതായതു സംബന്ധിച്ച് ഇരുവരുടേയും ബന്ധുക്കൾ ഹേബിയസ് കോർപസ് ഫയൽ ചെയ്ത സാഹചര്യത്തിലാണിത്.കാണാതായെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണു പൊലീസ് ഇരുവരേയും കോഴിക്കോട് നിന്നു പിടികൂടിയത്.ആഴ്ചകളായി ഇവിടെ രഹസ്യമായി കഴിഞ്ഞ ഇരുവരേയും ശനിയാഴ്ച അർധരാത്രിയോടെയാണ് വടകര സി.ഐയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയത്.
https://www.facebook.com/Malayalivartha