ഓഖി ദുരന്തത്തിൽപെട്ട മൂന്നു പേരുടെ മൃതദേഹങ്ങൾ ബേപ്പൂർ തീരത്ത് പുറംകടലിൽ കണ്ടെത്തി; മരണം 54 ആയി
ഓഖി ദുരന്തത്തിൽപെട്ട മൂന്നു പേരുടെ മൃതദേഹങ്ങൾ ബേപ്പൂർ തീരത്ത് പുറംകടലിൽ കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 54 ആയി. കോസ്റ്റൽ മറൈൻ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇവ തിരിച്ചറിയാനാവാത്തവിധം അഴുകയിരുന്നു. മൃതദേഹങ്ങൾ കപ്പലിലേക്ക് മാറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോകും. കോഴിക്കോട് കടൽത്തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെയായാണ് മൃതദേഹങ്ങൾ കണ്ടത്. ഇന്നലേയും ഇവിടെ നിന്ന് ഏഴ് മൃതദഹേങ്ങൾ കണ്ടെത്തിയിരുന്നു.
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഒരാളുടെ മൃതദേഹംകൂടി തിരിച്ചറിഞ്ഞു. പൊഴിയൂർ സൗത്ത് കൊല്ലങ്കോട്, കൊയ്പ്പള്ളി വിളാകം ജസ്റ്റിന്റെ മകൻ മേരി ജോണിനെ (30) യാണ് തിരിച്ചറിഞ്ഞത്. മൃതദേഹം ബന്ധുക്കളേറ്റുവാങ്ങി. മോർച്ചറിയിലെ മൃതദേഹങ്ങളിൽ 10 എണ്ണം ഇനിയും തിരിച്ചറിയാനുണ്ട്.
https://www.facebook.com/Malayalivartha